BSF Jawan

അതിര്ത്തി കടന്നെത്തിയ ബിഎസ്എഫ് ജവാനെ പാക് റേഞ്ചേഴ്സ് മാനസികമായി പീഡിപ്പിച്ചെന്ന് സൂചന
അതിർത്തി കടന്നതിനെ തുടർന്ന് പാകിസ്താൻ കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ച ബിഎസ്എഫ് ജവാനെ പാക് റേഞ്ചേഴ്സ് മാനസികമായി പീഡിപ്പിച്ചതായി സൂചന. ഭൂരിഭാഗം സമയവും കണ്ണ് മൂടിക്കെട്ടിയിരുന്നുവെന്നും ഉറങ്ങാന് പോലും അനുവദിച്ചില്ലെന്നും ജവാൻ വെളിപ്പെടുത്തി. സംഭവത്തിൽ കേന്ദ്ര ഏജൻസികൾ ജവാനിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു വരികയാണ്.

അതിര്ത്തി കടന്നുപോയ ബിഎസ്എഫ് ജവാനെ പാകിസ്താന് ഇന്ത്യക്ക് കൈമാറി
അബദ്ധത്തില് അതിര്ത്തി കടന്നതിനെ തുടര്ന്ന് പാകിസ്താന് കസ്റ്റഡിയിലെടുത്ത ബിഎസ്എഫ് ജവാന് പി കെ സാഹുവിനെ ഇന്ത്യക്ക് കൈമാറി. ഏപ്രിൽ 23 മുതൽ പാക് കസ്റ്റഡിയിലായിരുന്ന അദ്ദേഹത്തെ അട്ടാരി അതിർത്തിയിൽ വെച്ചാണ് കൈമാറിയത്. ഇന്ത്യയും പാകിസ്താനും തമ്മില് വെടിനിര്ത്തലിന് ധാരണയായതിനെ തുടര്ന്നാണ് ബിഎസ്എഫ് ജവാനെ തിരിച്ചയച്ചത്.

അതിർത്തിയിൽ വെടിയേറ്റ ബിഎസ്എഫ് ജവാന് വീരമൃത്യു
ജമ്മു അതിർത്തിയിൽ വെടിവെപ്പിൽ പരിക്കേറ്റ ബിഎസ്എഫ് ജവാൻ വീരമൃത്യു വരിച്ചു. മണിപ്പൂരിൽ നിന്നുള്ള ദീപക് ചിംങ്കാം എന്ന ജവാനാണ് മരിച്ചത്. പാക് ആക്രമണത്തിൽ വീരമൃത്യു വരിച്ച ജവാന്മാരുടെ എണ്ണം ആറായി ഉയർന്നു.

പാക് ഷെല്ലാക്രമണം: ബിഎസ്എഫ് ജവാന് വീരമൃത്യു
ആർ.എസ് പുരയിൽ പാക് ഷെല്ലാക്രമണത്തിൽ ബിഎസ്എഫ് ജവാന് വീരമൃത്യു. ബിഎസ്എഫ് എസ്ഐ എം.ഡി. ഇംത്യാസ് ആണ് കൊല്ലപ്പെട്ടത്. പരുക്കേറ്റ മറ്റ് ഏഴ് ജവാന്മാർ ചികിത്സയിലാണ്.

പാക് കസ്റ്റഡിയിലുള്ള ബിഎസ്എഫ് ജവാൻ; മോചനത്തിനായി കുടുംബം ഇടപെടുന്നു
അതിർത്തി കടന്നെന്ന് ആരോപിച്ച് പിടിയിലായ ബിഎസ്എഫ് ജവാനെ ആറു ദിവസമായിട്ടും പാക്കിസ്ഥാൻ വിട്ടുനൽകിയില്ല. ജവാനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം ബിഎസ്എഫ് അധികൃതരെയും കേന്ദ്രമന്ത്രിമാരെയും കാണും. അതിർത്തിയിൽ പാകിസ്ഥാന്റെ പ്രകോപനം തുടരുന്ന സാഹചര്യത്തിൽ, ഇന്ത്യ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയേക്കും.

പാക് കസ്റ്റഡിയിലുള്ള ബി.എസ്.എഫ് ജവാനെ നാലാം ദിവസവും വിട്ടയച്ചില്ല
പാകിസ്ഥാൻ റേഞ്ചേഴ്സ് പിടികൂടിയ ബി.എസ്.എഫ് ജവാനെ നാലാം ദിവസവും വിട്ടയച്ചിട്ടില്ല. ജവാനെ കൈമാറുന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ല. മൂന്ന് ഫ്ലാഗ് മീറ്റിംഗുകൾ നടന്നിട്ടും ധാരണയായിട്ടില്ല.

പാകിസ്താൻ തടങ്കലിലാക്കിയ ബി.എസ്.എഫ്. ജവാൻ; ഇന്ത്യ ശക്തമായി പ്രതികരിച്ചു
പാകിസ്താൻ സൈന്യം ബി.എസ്.എഫ് ജവാനെ തടങ്കലിലാക്കി. ജവാനെ വിട്ടയച്ചില്ലെങ്കിൽ കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ഇന്ത്യ മുന്നറിയിപ്പ് നൽകി. ജവാനെ തിരികെ കൊണ്ടുവരാൻ കേന്ദ്രസർക്കാരിനോട് കുടുംബം അഭ്യർത്ഥിച്ചു.