Bridge collapse

കൊയിലാണ്ടി തോരായിക്കടവ് പാലം തകർച്ച: KRFB-ക്ക് വീഴ്ചയെന്ന് കിഫ്ബി
കൊയിലാണ്ടി തോരായിക്കടവ് പാലം തകർന്ന സംഭവത്തിൽ കേരള റോഡ് ഫണ്ട് ബോർഡിന് (കെആർഎഫ്ബി) വീഴ്ച സംഭവിച്ചെന്ന് കിഫ്ബി അറിയിച്ചു. അംഗീകരിച്ച രൂപകൽപ്പനയിൽ നിന്നും വ്യതിചലിച്ചതാണ് പാലം തകരാൻ കാരണമെന്നും കിഫ്ബി കുറ്റപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട് നൽകിയ നോട്ടീസിന് കെആർഎഫ്ബി മറുപടി നൽകിയില്ലെന്നും കിഫ്ബി പ്രസ്താവനയിൽ അറിയിച്ചു.

കൊയിലാണ്ടി തോരായിക്കടവ് പാലം തകർന്നു; വീഴ്ചയുണ്ടെങ്കിൽ കർശന നടപടിയെന്ന് മന്ത്രി റിയാസ്
കൊയിലാണ്ടി തോരായിക്കടവിൽ നിർമ്മാണത്തിലിരിക്കുന്ന പാലത്തിന്റെ ഒരു ഭാഗം തകർന്ന സംഭവത്തിൽ കർശന നടപടിയുണ്ടാകുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കേരള റോഡ് ഫണ്ട് ബോർഡ് പ്രൊജക്ട് ഡയറക്ടറുടെ റിപ്പോർട്ട് ലഭിച്ചാലുടൻ നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. സംഭവത്തിൽ അധികൃതർ പരിശോധന നടത്തിയിട്ടും വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ ഒരു വിട്ടുവീഴ്ചയുമുണ്ടാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്ഥാനത്ത് പാലങ്ങൾ തകരുന്നതിൽ സർക്കാരിനെതിരെ വി.ഡി. സതീശൻ
സംസ്ഥാനത്ത് പാലങ്ങൾ തകർന്നുവീഴുന്ന സംഭവങ്ങൾക്കെതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്ത്. ഭരണത്തിലിരിക്കുമ്പോൾ പാലാരിവട്ടം പാലത്തെ പഞ്ചവടിപ്പാലമെന്ന് ആക്ഷേപിച്ചവർ തന്നെ സംസ്ഥാനത്ത് പാലങ്ങൾ തകർന്നുവീഴുമ്പോൾ മൗനം പാലിക്കുന്നത് പ്രതിഷേധാർഹമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാനത്ത് അടുത്തിടെയായി മൂന്ന് പാലങ്ങളാണ് തകർന്നുവീണത്.

കൊയിലാണ്ടിയിൽ നിർമ്മാണത്തിലിരുന്ന പാലം തകർന്നു വീണു; മന്ത്രി റിപ്പോർട്ട് തേടി
കോഴിക്കോട് കൊയിലാണ്ടിയിൽ നിർമ്മാണത്തിലിരുന്ന പാലം തകർന്നു വീണു. തോരായിക്കടവ് പാലത്തിന്റെ ഒരു ഭാഗം തകർന്ന് പുഴയിലേക്ക് പതിച്ചു. സംഭവത്തിൽ ആർക്കും പരിക്കില്ലെന്നും, നിർമ്മാണ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

മാവേലിക്കര പാലം അപകടം: പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ ഇന്ന് പരിശോധന നടത്തും
മാവേലിക്കരയിൽ പാലം തകർന്നുവീണ് രണ്ട് തൊഴിലാളികൾ മരിച്ച സംഭവത്തിൽ പൊതുമരാമത്ത് വകുപ്പ് ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ ഇന്ന് സ്ഥലം സന്ദർശിക്കും. പൊതുമരാമത്ത് വിഭാഗം ജില്ലാ വിജിലൻസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി.പാലം നിർമ്മാണത്തിൽ എന്തെങ്കിലും അപാകതകൾ സംഭവിച്ചിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും.

മാവേലിക്കരയിൽ പാലം തകർന്ന് രണ്ട് മരണം
മാവേലിക്കരയിൽ നിർമ്മാണത്തിലിരുന്ന പാലം തകർന്ന് രണ്ട് തൊഴിലാളികൾ മരിച്ചു. ആദ്യം ഹരിപ്പാട് സ്വദേശി ബിനുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. പിന്നീട് മാവേലിക്കര സ്വദേശി രാഘവന്റെ മൃതദേഹവും കണ്ടെടുക്കുകയായിരുന്നു.

മാവേലിക്കരയിൽ തകർന്നു വീണ പാലം: കാണാതായ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി
മാവേലിക്കരയിൽ നിർമ്മാണത്തിലിരുന്ന പാലം തകർന്നു വീണുണ്ടായ അപകടത്തിൽ കാണാതായ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. ഹരിപ്പാട് സ്വദേശി ബിനുവിന്റെ മൃതദേഹമാണ് അച്ചൻകോവിലാറ്റിൽ നിന്ന് കണ്ടെത്തിയത്. മന്ത്രി സജി ചെറിയാൻ അപകട സ്ഥലം സന്ദർശിച്ചു.

വഡോദര പാലം ദുരന്തം: ഉദ്യോഗസ്ഥ അനാസ്ഥ കണ്ടെത്തി; നാല് എഞ്ചിനീയർമാർക്ക് സസ്പെൻഷൻ
ഗുജറാത്തിലെ വഡോദരയിൽ പാലം തകർന്ന സംഭവത്തിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയാണ് അപകടകാരണമെന്ന് കണ്ടെത്തി. ഇതിനെത്തുടർന്ന് നാല് എൻജിനീയർമാരെ സസ്പെൻഡ് ചെയ്തു. സംസ്ഥാനത്തെ മറ്റ് പാലങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം.

വഡോദരയിൽ പാലം തകർന്ന സംഭവം; മൂന്ന് വർഷം മുൻപേ അപകട മുന്നറിയിപ്പ് നൽകിയിട്ടും നടപടിയുണ്ടായില്ല
ഗുജറാത്തിലെ വഡോദരയിൽ പുഴയ്ക്ക് കുറുകെയുള്ള പാലം തകർന്ന സംഭവത്തിൽ വലിയ അനാസ്ഥയാണ് സംഭവിച്ചതെന്ന് റിപ്പോർട്ടുകൾ. ഏകദേശം 30 വർഷം പഴക്കമുള്ള ഈ പാലം, കേവലം ചെറിയ അറ്റകുറ്റപ്പണികൾക്കു ശേഷം വീണ്ടും ഗതാഗതത്തിനായി തുറന്നു കൊടുത്തതാണ് അപകടത്തിന് കാരണമായതെന്നാണ് വിലയിരുത്തൽ. അപകടത്തെക്കുറിച്ച് കളക്ടർ 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ സാധ്യതയുണ്ട്.

വഡോദരയിൽ പാലം തകർന്ന് 10 മരണം; സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു
ഗുജറാത്തിലെ വഡോദരയിൽ മഹിസാഗർ നദിക്ക് കുറുകെയുള്ള പാലം തകർന്ന് 10 മരണം. അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ചു. സംഭവത്തിൽ സർക്കാർ അന്വേഷണം ആരംഭിച്ചു.

പൂനെയിൽ നടപ്പാലം തകർന്ന് 5 മരണം; രക്ഷാപ്രവർത്തനം തുടരുന്നു
പൂനെയിലെ തലേഗാവിൽ ഇന്ദ്രായണി നദിക്ക് കുറുകെയുള്ള നടപ്പാലം തകർന്ന് അഞ്ചുപേർ മരിച്ചു. ഇന്ന് ഉച്ചയോടെയാണ് അപകടം സംഭവിച്ചത്. തകർന്ന പാലത്തിൽ ഉണ്ടായിരുന്ന നിരവധി സഞ്ചാരികൾ നദിയിൽ വീണു.

3831 കോടി രൂപയുടെ പാലത്തിന് മൂന്ന് ദിവസത്തിനുള്ളിൽ വിള്ളൽ
ബീഹാറിലെ ജെ പി ഗംഗാ പാത മേൽപ്പാലത്തിൽ ഉദ്ഘാടനത്തിന് മൂന്ന് ദിവസങ്ങൾക്ക് ശേഷം വിള്ളലുകൾ പ്രത്യക്ഷപ്പെട്ടു. 3,831 കോടി രൂപ ചെലവിൽ നിർമ്മിച്ച ഈ പാലം ഏപ്രിൽ പത്തിനാണ് മുഖ്യമന്ത്രി നിതീഷ് കുമാർ ഉദ്ഘാടനം ചെയ്തത്. പാലത്തിന്റെ രണ്ട് പാതകളിലുമാണ് വിള്ളലുകൾ കണ്ടെത്തിയത്.