വൈദ്യുതി മേഖലയിലെ പരിഷ്കരണങ്ങൾക്ക് പുറമെ പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ വരുത്തിയ മാറ്റങ്ങളും സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി വർധിപ്പിക്കാൻ കാരണമായി. 18,000 കോടി രൂപ കടമെടുക്കാനാണ് സംസ്ഥാന സർക്കാർ ആദ്യം അനുമതി തേടിയിരുന്നത്. സാമ്പത്തിക വർഷാവസാനത്തോട് അടുക്കുമ്പോൾ ലഭിക്കുന്ന ഈ തുക സംസ്ഥാനത്തിന് വലിയ ആശ്വാസമാകും.