സൗദി അറേബ്യയിൽ നടന്ന ചർച്ചയിൽ റഷ്യയും യുക്രൈനും കരിങ്കടലിൽ വെടിനിർത്താൻ ധാരണയായി. യുക്രൈനിന് ധാന്യ കയറ്റുമതിക്ക് തടസ്സമുണ്ടാകില്ലെന്നും ഊർജ്ജോത്പാദന കേന്ദ്രങ്ങൾ ആക്രമിക്കപ്പെടില്ലെന്നും ഉറപ്പാക്കി. റഷ്യയിൽ നിന്നുള്ള കാർഷികോൽപ്പന്നങ്ങളുടെ കയറ്റുമതിക്ക് മേലുള്ള ഉപരോധം നീക്കുമെന്ന് അമേരിക്ക ഉറപ്പ് നൽകി.