BJP

രാഹുലിനൊപ്പം വേദി പങ്കിട്ട സംഭവം: പാലക്കാട് നഗരസഭാ അധ്യക്ഷയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുമായി വേദി പങ്കിട്ട സംഭവത്തിൽ പാലക്കാട് നഗരസഭാ അധ്യക്ഷ പ്രമീള ശശിധരനെതിരെ ബിജെപി രംഗത്ത്. പ്രമീള ശശിധരന്റേത് ഗുരുതരമായ വീഴ്ചയാണെന്ന് ബിജെപി വിലയിരുത്തി. സംഭവത്തിൽ ചെയർപേഴ്സണെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന് സി.കൃഷ്ണകുമാർ കോർ കമ്മിറ്റിയിൽ ആവശ്യപ്പെട്ടു.

രാഹുലിനൊപ്പം വേദി പങ്കിട്ട നഗരസഭാധ്യക്ഷയ്ക്കെതിരെ വിമർശനവുമായി ബിജെപി
പാലക്കാട് നഗരസഭ ചെയർപേഴ്സൺ പ്രമീള ശശിധരൻ രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം പൊതുപരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവൻ വിമർശനവുമായി രംഗത്ത്. രാഹുലുമായി വേദി പങ്കിടരുതെന്ന പാർട്ടി നിലപാട് ലംഘിച്ച ചെയർപേഴ്സണിന്റെ നടപടിയിൽ ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തെ അതൃപ്തി അറിയിച്ചു. പ്രമീള ശശിധരനെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന് സി കൃഷ്ണകുമാർ കോർ കമ്മിറ്റിയിൽ ആവശ്യപ്പെട്ടു.

പന്തളം നഗരസഭയിൽ യുഡിഎഫ് കൗൺസിലറും ഇടത് വിമതനും ബിജെപിയിൽ ചേർന്നു
പന്തളം നഗരസഭയിലെ രാജി വെച്ച യുഡിഎഫ് കൗൺസിലറും ഇടത് വിമതനായ കൗൺസിലറും ബിജെപിയിൽ ചേർന്നു. യുഡിഎഫ് അംഗം കെ ആർ രവി, ഇടതു വിമതൻ രാധാകൃഷ്ണൻ ഉണ്ണിത്താൻ എന്നിവരാണ് ബിജെപിയിൽ ചേർന്നത്. കോൺഗ്രസ് നേതൃത്വത്തിന്റെ അവഗണനയിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് കെ.ആർ. രവി പറഞ്ഞു.

കലുങ്ക് സംവാദത്തിന് പിന്നാലെ ‘SG Coffee Times’ുമായി സുരേഷ് ഗോപി
കലുങ്ക് സംവാദത്തിന് പിന്നാലെ സുരേഷ് ഗോപി പുതിയ സംവാദ പരിപാടിയുമായി രംഗത്ത്. തിരഞ്ഞെടുപ്പ് പ്രചാരണം ലക്ഷ്യമിട്ട് ‘SG Coffee Times’ എന്ന പേരിലാണ് ഈ പരിപാടി ആരംഭിക്കുന്നത്. ആദ്യ പരിപാടി തൃശ്ശൂർ അയ്യന്തോളിലും പുതൂർക്കരയിലുമാണ് നടക്കുന്നത്.

പാലക്കാട് ബിജെപിയിൽ പൊട്ടിത്തെറി; കൗൺസിലർമാർ ചെയർപേഴ്സണെ അറിയിക്കാതെ ഉദ്ഘാടനം
പാലക്കാട് നഗരസഭയിൽ ബിജെപി കൗൺസിലർമാർ ചെയർപേഴ്സണെ അറിയിക്കാതെ ഉദ്ഘാടനങ്ങൾ നടത്തിയതിനെ തുടർന്ന് പാർട്ടിയിൽ വിഭാഗീയത രൂക്ഷമായി. പി. ടി. ഉഷ പങ്കെടുത്ത പരിപാടിയിൽ കൗൺസിലർമാരുടെ നടപടി വിവാദമായി. നഗരസഭ അധ്യക്ഷ പ്രമീള ശശിധരൻ സംസ്ഥാന അധ്യക്ഷന് പരാതി നൽകി.

കോട്ടയത്ത് സുരേഷ് ഗോപിയുടെ വാഹനം തടഞ്ഞു; പിന്നാലെ ഓടിയെത്തിയ ആളെ ബിജെപി പ്രവർത്തകർ പിടിച്ചുമാറ്റി
കോട്ടയത്ത് സുരേഷ് ഗോപിയുടെ വാഹനം തടഞ്ഞു. കലുങ്ക് സംവാദത്തിന് ശേഷം നിവേദനം നൽകാൻ എത്തിയ ആളെ ബിജെപി പ്രവർത്തകർ പിടിച്ചുമാറ്റി. സാമ്പത്തിക സഹായം ആവശ്യപ്പെട്ടാണ് ഇയാൾ എത്തിയത്.

കലുങ്ക് സംവാദം: ബിജെപി പ്രവർത്തകർ കോൺഗ്രസിൽ ചേർന്നു
തൃശൂർ വരന്തരപ്പിള്ളിയിൽ കലുങ്ക് സംവാദത്തിൽ പങ്കെടുത്ത ബിജെപി പ്രവർത്തകർ കോൺഗ്രസിൽ ചേർന്നു. കേന്ദ്രമന്ത്രി സുരേഷ് ഗോപിയോടുള്ള വിയോജിപ്പാണ് രാജിക്ക് കാരണമെന്ന് പാർട്ടി വിട്ടവർ അറിയിച്ചു. കലുങ്ക് സംവാദത്തിൽ തങ്ങളെ അപമാനിച്ചെന്നും ഇവർ ആരോപിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പ്: വാർഡുകൾക്ക് പ്രത്യേക ചുമതല നൽകി ബിജെപി
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബിജെപി വാർഡുകളെ വിവിധ കാറ്റഗറികളായി തിരിച്ച് ചുമതല നൽകി. അഞ്ച് കാറ്റഗറികളായി തിരിച്ചാണ് ബിജെപി പ്രവർത്തനം ശക്തമാക്കുന്നത്. ഓരോ കാറ്റഗറിയിലെയും പ്രത്യേകതകള് പരിഗണിച്ച് വിവിധ നേതാക്കള്ക്ക് ചുമതല നല്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട വാർഡുകൾക്ക് പ്രത്യേക പരിഗണന നൽകുന്നതിന്റെ ഭാഗമായാണ് ഈ വർഗ്ഗീകരണം.

ബിജെപി വേദിയിൽ ഔസേപ്പച്ചൻ; വികസന സന്ദേശയാത്രയിൽ പങ്കുചേർന്ന് സംഗീത സംവിധായകൻ
സംഗീത സംവിധായകൻ ഔസേപ്പച്ചൻ ബിജെപി വേദിയിൽ എത്തിയത് ശ്രദ്ധേയമായി. ബിജെപിയുടെ വികസന സന്ദേശ യാത്രയുടെ തൃശൂരിലെ ഉദ്ഘാടന വേദിയിലായിരുന്നു അദ്ദേഹം പങ്കെടുത്തത്. ഭാരതം ലോകരാഷ്ട്രങ്ങൾക്കിടയിൽ ഉയർന്നു നിൽക്കുന്ന രാജ്യമാണെന്നും രാജ്യത്തിനുവേണ്ടി ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

യുവമോർച്ച, മഹിളാ മോർച്ച മാർച്ചുകളിലെ സമരവിഷയം മാറ്റി ബിജെപി
യുവമോർച്ചയുടെയും മഹിളാ മോർച്ചയുടെയും സെക്രട്ടറിയേറ്റ് മാർച്ചുകളിലെ സമരവിഷയം ബിജെപി മാറ്റിയെഴുതി. യുവമോർച്ചയുടെ പ്രതിഷേധം തൊഴിലില്ലായ്മയ്ക്കും യുവജന വിരുദ്ധ സർക്കാരിനുമെതിരെയായിരുന്നു, എന്നാൽ പിന്നീട് ഇത് ശബരിമലയിലെ മോഷണത്തിനെതിരെയുള്ള പ്രതിഷേധമായി മാറി. കൂടാതെ, തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപി നേതാക്കൾക്ക് പ്രത്യേക ചുമതല നൽകിയിട്ടുണ്ട്.

തദ്ദേശ തിരഞ്ഞെടുപ്പ്: നഗരസഭകളും കോർപ്പറേഷനുകളും പിടിക്കാൻ ബിജെപി പ്രത്യേക പദ്ധതികളുമായി മുന്നോട്ട്
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ച് ബിജെപി. നഗരസഭകളും കോർപ്പറേഷനുകളും പിടിച്ചെടുക്കുന്നതിന് മുതിർന്ന നേതാക്കൾക്ക് പ്രത്യേക ചുമതല നൽകി. നിയമസഭാ മണ്ഡലങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും അതോടൊപ്പം നേതാക്കൾ മത്സരിക്കുന്ന നിയമസഭാ മണ്ഡലങ്ങളെക്കുറിച്ച് പ്രാഥമിക ധാരണയിലെത്താനും നിർദ്ദേശമുണ്ട്.

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ്: രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി ബിജെപി
ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി. മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ ആനന്ദ് മിശ്രയും ഗായിക മൈഥിലി തക്കൂറും പട്ടികയിലുണ്ട്. ആർജെഡി നേതാവ് തേജസ്വി യാദവ് നാമനിർദ്ദേശപത്രിക നൽകി. എൻഡിഎ സീറ്റ് വിഭജനത്തിൽ രാഷ്ട്രീയ ലോക് മോർച്ച നേതാവ് ഉപേന്ദ്ര കുശ്വാഹ അതൃപ്തി പ്രകടിപ്പിച്ചു.