Bihar Politics

മോദി വോട്ടിനു വേണ്ടി എന്തും ചെയ്യും, പരിഹാസവുമായി രാഹുൽ ഗാന്ധി
ബിഹാർ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രംഗത്തെത്തി. നിങ്ങളുടെ വോട്ടിന് പകരമായി നരേന്ദ്ര മോദിയോട് നൃത്തം ചെയ്യാൻ പറഞ്ഞാൽ അദ്ദേഹം വേദിയിൽ നൃത്തം ചെയ്യും എന്ന് രാഹുൽ ഗാന്ധി പരിഹസിച്ചു. ബിഹാറിനെ ബിജെപി നിയന്ത്രിക്കുകയാണെന്നും നിതീഷ് കുമാറിനെ രാഹുൽ വിമർശിച്ചു.

ബിഹാറിൽ എൻഡിഎ തരംഗം; നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രിയാകുമെന്ന് വിജയ് സിൻഹ
ബിഹാറിൽ എൻഡിഎയ്ക്ക് അനുകൂലമായ തരംഗമാണുള്ളതെന്ന് ഉപമുഖ്യമന്ത്രി വിജയ് സിൻഹ ട്വൻ്റിഫോറിനോട് പറഞ്ഞു. ലാലുപ്രസാദ് യാദവിനെയും തേജസ്വി യാദവിനെയും ജനങ്ങൾ ഒരിക്കലും നായകരാക്കില്ലെന്നും, അവർ ബിഹാറിലെ പ്രതിനായകന്മാരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ, നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രിയാകുമെന്നും അദ്ദേഹം ഉറപ്പിച്ചുപറഞ്ഞു. തിരഞ്ഞെടുപ്പിൽ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടെന്ന് ആരോപിച്ച് നാല് ജെഡിയു നേതാക്കളെ പുറത്താക്കിയെന്നും അദ്ദേഹം അറിയിച്ചു.

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ്: ജെ.ഡി.യുവിൽ നിന്ന് 11 നേതാക്കളെ പുറത്താക്കി
ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ജെ.ഡി.യുവിൽ അച്ചടക്ക നടപടി. പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയ 11 നേതാക്കളെ പുറത്താക്കി. സ്ഥാനാർത്ഥികൾക്കെതിരെ പ്രവർത്തിച്ചതിനാണ് നടപടിയെന്ന് പാർട്ടി അറിയിച്ചു. പുറത്താക്കിയ നേതാക്കളെ പ്രാഥമിക അംഗത്വത്തിൽ നിന്നും നീക്കി.

നിതീഷ് കുമാറിനെ മഹാസഖ്യത്തിലേക്ക് സ്വാഗതം ചെയ്ത് കോൺഗ്രസ് എംപി പപ്പു യാദവ്
കോൺഗ്രസ് എംപി പപ്പു യാദവ് നിതീഷ് കുമാറിനെ മഹാസഖ്യത്തിലേക്ക് സ്വാഗതം ചെയ്തു. എൻഡിഎയിൽ നിതീഷ് കുമാറിൻ്റെ സ്ഥിതി ഒട്ടും നല്ലതല്ലെന്നും, തിരഞ്ഞെടുപ്പ് എല്ലാ രീതിയിലും എൻഡിഎക്ക് എതിരാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 20 വർഷം എൻഡിഎ ബിഹാറിനെ വഞ്ചിച്ചുവെന്നും പപ്പു യാദവ് ട്വന്റിഫോറിനോട് വെളിപ്പെടുത്തി.

മഹാസഖ്യത്തിന് സ്വന്തം താൽപ്പര്യങ്ങളെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
മഹാസഖ്യത്തിന് സ്വന്തം താൽപ്പര്യങ്ങളാണ് പ്രധാനമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബിഹാറിനെ ജംഗിൾ രാജിന്റെ ഇരുട്ടിൽ നിന്ന് വികസനത്തിന്റെ വെളിച്ചത്തിലേക്ക് എൻഡിഎ കൊണ്ടുവന്നെന്നും പ്രധാനമന്ത്രി പറഞ്ഞു. ബിഹാറിലെ യുവാക്കളുടെ ഭാവി സുരക്ഷിതമാക്കുക എന്നത് നമ്മുടെ കടമയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച് മഹാസഖ്യം
ബിഹാറിലെ മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി തേജസ്വി യാദവിനെ പ്രഖ്യാപിച്ചു. മഹാസഖ്യം നേതാക്കളുടെ സംയുക്ത വാർത്താസമ്മേളനത്തിലാണ് പ്രഖ്യാപനം നടന്നത്. 'ചലോ ബിഹാർ, ബദ്ലേ ബിഹാർ' എന്ന മുദ്രാവാക്യവുമായി മഹാസഖ്യം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങും.

ബിഹാറിൽ ഇത്തവണ സർക്കാർ രൂപീകരിക്കും; തേജസ്വി യാദവിന്റെ ആത്മവിശ്വാസം
ബിഹാറിൽ ഇത്തവണ തങ്ങൾ സർക്കാർ രൂപീകരിക്കുമെന്ന് ആർജെഡി നേതാവ് തേജസ്വി യാദവ് പറഞ്ഞു. തൊഴിലില്ലായ്മ, വിലക്കയറ്റം, കുടിയേറ്റം തുടങ്ങിയവക്കെതിരെയാണ് പോരാട്ടം. നിലവിലെ സർക്കാരിൽ ജനങ്ങൾ അസംതൃപ്തരാണെന്നും തേജസ്വി യാദവ് വ്യക്തമാക്കി.

ബീഹാറിൻ്റെ വികസനത്തിന് നിരവധി കാര്യങ്ങൾ ചെയ്തുവെന്ന് മുഖ്യമന്ത്രി നിതീഷ് കുമാർ
ബീഹാറിൻ്റെ വികസനത്തിനായി സർക്കാർ നിരവധി കാര്യങ്ങൾ ചെയ്തുവെന്ന് മുഖ്യമന്ത്രി നിതീഷ് കുമാർ. കുട്ടികൾക്കായി വിദ്യാലയങ്ങൾ നിർമ്മിച്ചു. വനിതകൾക്കായി പ്രത്യേക പദ്ധതികൾ കൊണ്ടുവന്നു.

ബിഹാറിൽ മഹാസഖ്യത്തിൽ വീണ്ടും പ്രതിസന്ധി; കോൺഗ്രസിനെതിരെ സി.പി.ഐ സ്ഥാനാർത്ഥികൾ
ബിഹാറിലെ മഹാസഖ്യത്തിൽ പ്രതിസന്ധി തുടരുന്നു. സഖ്യത്തിന്റെ ഭാഗമായി ലഭിച്ച ആറ് സീറ്റുകൾക്ക് പുറമെ, കോൺഗ്രസിനെതിരെ മൂന്ന് മണ്ഡലങ്ങളിൽ കൂടി സ്ഥാനാർത്ഥികളെ നിർത്താൻ സി.പി.ഐ തീരുമാനിച്ചു. ഇത് പാർട്ടി നിലപാടാണെന്നും ഇതിൽ മാറ്റമില്ലെന്നും സി.പി.ഐ ബിഹാർ സെക്രട്ടറി രാം നരേഷ് പാണ്ഡെ വ്യക്തമാക്കി. ഏഴ് മുതൽ എട്ട് വരെ മണ്ഡലങ്ങളിൽ ആർ.ജെ.ഡി, കോൺഗ്രസ്, ഇടത് പാർട്ടികൾ പരസ്പരം മത്സരിക്കാൻ സാധ്യതയുണ്ടെന്നും വിവരങ്ങളുണ്ട്.

ബിഹാർ മഹാസഖ്യത്തിൽ പൊട്ടിത്തെറി; ജെഎംഎം സഖ്യം വിട്ടു, കോൺഗ്രസിനെതിരെ ആർജെഡി സ്ഥാനാർത്ഥി
ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ മഹാസഖ്യത്തിൽ ഭിന്നത രൂക്ഷമാകുന്നു. സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് ജാർഖണ്ഡ് മുക്തി മോർച്ച സഖ്യം വിട്ടുപോവുകയും ആറ് മണ്ഡലങ്ങളിൽ ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനിക്കുകയും ചെയ്തു. കൂടാതെ ഏഴ് മുതൽ എട്ട് വരെ മണ്ഡലങ്ങളിൽ കോൺഗ്രസ്, ആർജെഡി, ഇടത് പാർട്ടികളുടെ സ്ഥാനാർത്ഥികൾ തമ്മിൽ മത്സരിക്കുന്ന സാഹചര്യമാണുള്ളത്. സഖ്യകക്ഷികൾ തമ്മിൽത്തന്നെ മത്സരിക്കുന്നത് തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കാൻ സാധ്യതയുണ്ടെന്ന് വിലയിരുത്തപ്പെടുന്നു.

ബിഹാറിൽ എൻഡിഎയ്ക്ക് തിരിച്ചടി; എൽജെപി സ്ഥാനാർത്ഥിയുടെ പത്രിക തള്ളി
ബിഹാറിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥിയുടെ പത്രിക തള്ളി. മർഹൗര മണ്ഡലത്തിലെ എൽജെപി സ്ഥാനാർത്ഥി സീമാ സിങിന്റെ പത്രികയാണ് സൂക്ഷ്മ പരിശോധനയിൽ തള്ളിയത്. രേഖകളിലെ പോരായ്മകളാണ് കാരണം.

ബിഹാറിൽ മഹാസഖ്യത്തിൽ വീണ്ടും ഭിന്നത; കോൺഗ്രസിനെതിരെ ആർജെഡി സ്ഥാനാർത്ഥി
ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ഒന്നാംഘട്ട നാമനിർദ്ദേശപത്രിക സമർപ്പിച്ചതിന് പിന്നാലെ മഹാസഖ്യത്തിൽ വീണ്ടും പ്രശ്നങ്ങൾ. ഏഴ് മുതൽ എട്ട് സീറ്റുകളിൽ വരെ സൗഹൃദ മത്സരങ്ങൾക്ക് സാധ്യതയുണ്ട്. ലാൽഗഞ്ചിൽ കോൺഗ്രസ് സ്ഥാനാർത്ഥിക്കെതിരെ ആർജെഡി സ്ഥാനാർത്ഥി മത്സരിക്കും.