Bihar Politics

രാഹുൽ ഗാന്ധി നയിക്കുന്ന വോട്ടർ അധികാർ യാത്രയ്ക്ക് തുടക്കമായി
രാഹുൽ ഗാന്ധി നയിക്കുന്ന വോട്ടർ അധികാർ യാത്ര ബിഹാറിലെ സാസറാമിൽ ആരംഭിച്ചു. വോട്ട് കൊള്ളയ്ക്കും വോട്ടർപട്ടികയിലെ ക്രമക്കേടുകൾക്കുമെതിരെയാണ് യാത്ര. 16 ദിവസം നീണ്ടുനിൽക്കുന്ന യാത്ര 60 മണ്ഡലങ്ങളിലൂടെ കടന്നുപോകും.

രാഹുൽ ഗാന്ധിയുടെ വോട്ടർ അധികാർ യാത്രയ്ക്ക് ഇന്ന് ബിഹാറിൽ തുടക്കം
രാഹുൽ ഗാന്ധി നയിക്കുന്ന വോട്ടർ അധികാർ യാത്ര ഇന്ന് ബിഹാറിൽ ആരംഭിക്കും. 16 ദിവസം നീണ്ടുനിൽക്കുന്ന യാത്രയിൽ 30 മണ്ഡലങ്ങളിലൂടെ 1300 കിലോമീറ്റർ രാഹുൽ ഗാന്ധിയും സംഘവും സഞ്ചരിക്കും. വോട്ടർപട്ടികയിലെ ക്രമക്കേടുകൾക്കെതിരെയാണ് യാത്ര.

രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ നാളെ
രാഹുൽ ഗാന്ധിയുടെ 'വോട്ട് കൊള്ള' ആരോപണങ്ങൾക്ക് മറുപടിയുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ രംഗത്ത്. നാളെ വൈകീട്ട് മൂന്ന് മണിക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ വാർത്താസമ്മേളനം നടത്തും. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാണേഷ് കുമാർ ഉൾപ്പെടെയുള്ളവർ വാർത്താ സമ്മേളനത്തിൽ പങ്കെടുക്കും.

രാഹുൽ ഗാന്ധിയുടെ ‘വോട്ടർ അധികാർ യാത്ര’ നാളെ ബിഹാറിൽ; തേജസ്വി യാദവും പങ്കുചേരും
വോട്ട് കൊള്ളയ്ക്കും ബിഹാർ വോട്ടർപട്ടിക പരിഷ്കരണത്തിനും എതിരെ രാഹുൽ ഗാന്ധി നയിക്കുന്ന 'വോട്ടർ അധികാർ യാത്ര' നാളെ ആരംഭിക്കും. ആർജെഡി നേതാവ് തേജസ്വി യാദവും യാത്രയിൽ പങ്കെടുക്കും. രണ്ടാഴ്ച നീണ്ടുനിൽക്കുന്ന യാത്രയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ഉൾപ്പെടെയുള്ള ഇന്ത്യ മുന്നണിയിലെ നേതാക്കൾ രാഹുൽ ഗാന്ധിക്കൊപ്പം അണിനിരക്കും.

തിരഞ്ഞെടുപ്പ് കമ്മീഷന് പ്രായോഗിക പരിജ്ഞാനമില്ല; വിമർശനവുമായി ജെ.ഡി.യു
ബിഹാർ വോട്ടർ പട്ടിക പരിഷ്കരണത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ജെ.ഡി.യു എം.പി ഗിരിധരി യാദവ് രംഗത്ത്. തിരഞ്ഞെടുപ്പ് കമ്മീഷന് പ്രായോഗിക പരിജ്ഞാനമില്ലെന്നും, ബീഹാറിൻ്റെ ചരിത്രമോ ഭൂമിശാസ്ത്രമോ അറിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം തങ്ങളുടെ മേൽ അടിച്ചേൽപ്പിച്ചിരിക്കുകയാണെന്നും ഗിരിധരി യാദവ് കൂട്ടിച്ചേർത്തു.

ലാലുവിനെ കടന്നാക്രമിച്ച് മോദി; ബിഹാറിൽ രാഷ്ട്രീയം കടുക്കുന്നു
ബീഹാറിലെ സിവാൻ ജില്ലയിൽ നടന്ന എൻഡിഎ റാലിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ആർജെഡിയെ കടന്നാക്രമിച്ചു. ആർജെഡി ഭരണകാലത്ത് ബീഹാറിന്റെ മുഖമുദ്ര ദാരിദ്ര്യവും കുടിയേറ്റവുമായിരുന്നുവെന്ന് പ്രധാനമന്ത്രി വിമർശിച്ചു. ലാലു പ്രസാദ് യാദവ് അംബേദ്കറെ അപമാനിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിന് മറുപടിയുമായി ആർജെഡി നേതാവ് തേജസ്വി യാദവ് രംഗത്തെത്തി.

ബിഹാറിൽ ഒറ്റയ്ക്ക് മത്സരിക്കും; നിർണായക പ്രഖ്യാപനവുമായി ആം ആദ്മി പാർട്ടി
ബിഹാറിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ നിർണായക പ്രഖ്യാപനവുമായി ആം ആദ്മി പാർട്ടി. കോൺഗ്രസ് ഉൾപ്പെടെ ഒരു പാർട്ടിയുമായും സഖ്യമില്ലെന്നും എല്ലാ സീറ്റുകളിലും മത്സരിക്കുമെന്നും പാർട്ടി അറിയിച്ചു. 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യാ മുന്നണിയുടെ ഭാഗമായിരുന്നു ആം ആദ്മി പാർട്ടി. അതിനുശേഷം കാര്യമായ ഒരു യോഗം പോലും നടക്കാത്ത സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള ഒരു തീരുമാനത്തിലേക്ക് പാർട്ടി എത്തിയത്.

ഔദ്യോഗിക വസതിയിൽ നിന്ന് സാധനങ്ങൾ മോഷ്ടിച്ചെന്ന് തേജസ്വി യാദവിനെതിരെ ബിജെപി ആരോപണം
ബിഹാറിൽ ആർജെഡി നേതാവ് തേജസ്വി യാദവ് ഔദ്യോഗിക വസതിയിൽ നിന്ന് സാധനങ്ങൾ മോഷ്ടിച്ചെന്ന് ബിജെപി ആരോപിച്ചു. സോഫ, എസി, കിടക്കകൾ തുടങ്ങിയവ കാണാതായെന്നാണ് ആരോപണം. ആർജെഡി ഇത് നിഷേധിച്ചു.

ജോലിക്ക് പകരം ഭൂമി കേസ്: ലാലു പ്രസാദിനും തേജസ്വി യാദവിനും കോടതി സമന്സ്
ജോലിക്ക് പകരം ഭൂമി വാങ്ങിയെന്ന അഴിമതിക്കേസില് ലാലു പ്രസാദ് യാദവിനും തേജസ്വി യാദവിനും ഡല്ഹി കോടതി സമന്സ് നല്കി. 2004-2009 കാലത്ത് റെയില്വേയില് ക്രമക്കേടുകള് നടത്തിയെന്നാണ് ആരോപണം. കേസുമായി ബന്ധപ്പെട്ട് ആറ് കോടി രൂപയുടെ സ്വത്തുക്കള് ഇഡി കണ്ടുകെട്ടി.

പ്രശാന്ത് കിഷോർ രാഷ്ട്രീയ പാർട്ടി പ്രഖ്യാപനം: ഒക്ടോബർ രണ്ടിന് ബിഹാറിൽ പ്രവർത്തനം ആരംഭിക്കും
രാജ്യത്തെ പ്രമുഖ രാഷ്ട്രീയ തന്ത്രജ്ഞനായ പ്രശാന്ത് കിഷോർ തൻ്റെ സ്വന്തം രാഷ്ട്രീയ പാർട്ടിയുമായി തെരഞ്ഞെടുപ്പ് രംഗത്തേക്ക് പ്രവേശിക്കുന്നു. മഹാത്മാ ഗാന്ധിയുടെ 155-ാം ജന്മദിനമായ ഒക്ടോബർ രണ്ടിനാണ് പാർട്ടി ...