Bihar Elections

ബിഹാറിൽ നാളെ ആദ്യഘട്ട വോട്ടെടുപ്പ്; തേജസ്വി യാദവ് ഉൾപ്പെടെയുള്ള പ്രമുഖർ ജനവിധി തേടും
ബിഹാറിൽ നാളെ ആദ്യഘട്ട വോട്ടെടുപ്പ് നടക്കും. 121 മണ്ഡലങ്ങളിലാണ് ജനം വിധിയെഴുതുക. മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥി തേജസ്വി യാദവ് അടക്കം പ്രമുഖർ ആദ്യഘട്ടത്തിലാണ് ജനവിധി തേടുന്നത്.

ബിഹാറിൽ എൻഡിഎ റെക്കോർഡ് വിജയം നേടുമെന്ന് മോദി; മഹാസഖ്യത്തിന് കനത്ത തിരിച്ചടിയെന്നും പ്രധാനമന്ത്രി
ബിഹാറിൽ എൻഡിഎ റെക്കോർഡ് ഭൂരിപക്ഷം നേടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. റാലികളിൽ റെക്കോർഡ് പങ്കാളിത്തമാണ് ഉണ്ടായിരുന്നത്, കൂടാതെ നിരവധി സ്ത്രീകൾ ഒഴുകിയെത്തുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സ്ത്രീകളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനും അവരെ കൂടുതൽ ശക്തരാക്കുന്നതിനും എൻഡിഎ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി.

ബിഹാറിൽ പരസ്യ പ്രചാരണം അവസാനിച്ചു; സ്ത്രീ വോട്ടർമാരെ ലക്ഷ്യമിട്ട് പാർട്ടികൾ
ബിഹാറിലെ ആദ്യഘട്ട വോട്ടെടുപ്പിനായുള്ള പരസ്യ പ്രചാരണം അവസാനിച്ചു. മഹാസഖ്യം അധികാരത്തിലെത്തിയാൽ സ്ത്രീകൾക്ക് 30,000 രൂപയും കർഷകർക്ക് താങ്ങുവിലയ്ക്ക് പുറമേ സാമ്പത്തിക സഹായവും നൽകുമെന്ന് തേജസ്വി യാദവ് പ്രഖ്യാപിച്ചു. 18 ജില്ലകളിലെ 121 മണ്ഡലങ്ങളിൽ മറ്റന്നാൾ വോട്ടെടുപ്പ് നടക്കും.

ഓപ്പറേഷന് സിന്ദൂര് കോണ്ഗ്രസിനും ഞെട്ടലുണ്ടാക്കി: പ്രധാനമന്ത്രി നരേന്ദ്രമോദി
ഓപ്പറേഷൻ സിന്ദൂർ കോൺഗ്രസിനും പാകിസ്താനും ഒരുപോലെ ഞെട്ടലുണ്ടാക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അഭിപ്രായപ്പെട്ടു. ബിഹാറിലെ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അതേസമയം, വാചകക്കസർത്തുകൾ അല്ലാതെ ജനങ്ങൾക്കായി ഒന്നും ചെയ്യുവാൻ ബി.ജെ.പിക്ക് കഴിയില്ലെന്ന് രാഹുൽ ഗാന്ധി തിരിച്ചടിച്ചു.

ബിഹാറിൽ എൻഡിഎ പ്രകടനപത്രിക പുറത്തിറക്കി; ഒരു കോടി തൊഴിലവസരങ്ങൾ വാഗ്ദാനം
ബിഹാറിൽ എൻഡിഎ പ്രകടനപത്രിക പുറത്തിറക്കി. ഒരു കോടി തൊഴിലവസരങ്ങൾ, സ്ത്രീകൾക്കും പിന്നോക്ക വിഭാഗങ്ങൾക്കും സാമ്പത്തിക സഹായം എന്നിവയാണ് പ്രധാന വാഗ്ദാനങ്ങൾ. പാറ്റ്നയിൽ നടന്ന ചടങ്ങിൽ സഖ്യകക്ഷി നേതാക്കൾ പങ്കെടുത്തു.

രാഹുലിനെയും തേജസ്വിയെയും കടന്നാക്രമിച്ച് മോദി; ബിഹാറിൽ തിരഞ്ഞെടുപ്പ് പ്രചരണം കടുത്തു
രാഹുൽ ഗാന്ധിയെയും തേജസ്വി യാദവിനെയും പ്രധാനമന്ത്രി നരേന്ദ്രമോദി കടന്നാക്രമിച്ചു. അഴിമതിക്കാരായ കുടുംബങ്ങളിലെ യുവരാജാക്കന്മാരാണ് ഇരുവരുമെന്ന് മോദി ആരോപിച്ചു. ബിഹാറിൽ എൻഡിഎയും മഹാസഖ്യവും തമ്മിൽ ശക്തമായ പോരാട്ടം നടക്കുകയാണ്.

ബിഹാറിൽ എൻഡിഎ വീണ്ടും അധികാരത്തിൽ വരുമെന്ന് പ്രധാനമന്ത്രി; രാഹുൽ ഗാന്ധിയുടെ റാലികൾ
ഒന്നാംഘട്ട തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിഹാറിൽ പ്രചാരണം ശക്തമായി തുടരുന്നു. എൻഡിഎ വീണ്ടും അധികാരത്തിലെത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. രാഹുൽ ഗാന്ധി നളന്ദയിലും രാഘോപൂരിലും റാലികൾ നടത്തി.

ബിഹാറിന് യുവത്വം വേണം; മഹാസഖ്യം അധികാരത്തിലെത്തും: മുകേഷ് സാഹ്നി
ബിഹാറിലെ ജനങ്ങൾക്ക് യുവത്വം നിറഞ്ഞ ഒരു നേതൃത്വം വേണമെന്ന് മഹാസഖ്യത്തിന്റെ ഉപമുഖ്യമന്ത്രി സ്ഥാനാർത്ഥി മുകേഷ് സാഹ്നി. ലാലുപ്രസാദ് യാദവിൻ്റെ നേതൃത്വത്തിൽ ഇത്തവണ മഹാസഖ്യം ബിഹാറിൽ അധികാരത്തിലെത്തും. നിയമസഭാ തിരഞ്ഞെടുപ്പിൽ മഹാസഖ്യത്തിന്റെ പ്രചാരണത്തിന് രാഹുൽ ഗാന്ധി ഇന്ന് എത്തും.

മഹാസഖ്യം പ്രകടനപത്രിക പുറത്തിറക്കി; സ്ത്രീകൾക്കും കർഷകർക്കും പ്രത്യേക പദ്ധതികൾ
ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ മഹാസഖ്യം പ്രകടനപത്രിക പുറത്തിറക്കി. തുല്യ ജോലിക്ക് തുല്യ വേതനം, ഭൂരഹിതർക്കും ഭവനരഹിതർക്കും സ്വന്തമായി ഭൂമിയും വീടും നൽകും. കുറ്റവാളികൾക്ക് അതിവേഗം ശിക്ഷ ഉറപ്പാക്കുമെന്നും പ്രകടനപത്രിക വാഗ്ദാനം ചെയ്യുന്നു.

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ്: പ്രചരണം ശക്തമാക്കി മുന്നണികൾ
ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുന്നണികൾ പ്രചരണം ശക്തമാക്കി. എൻഡിഎ പ്രചാരണത്തിനായി പ്രധാനമന്ത്രി ഈ മാസം 30ന് വീണ്ടും ബിഹാറിൽ എത്തും. മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായ തേജസ്വി യാദവും ഉപ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായ മുകേഷ് സഹ്നിയും തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായി രംഗത്തുണ്ട്. ചൊവ്വാഴ്ച 28ന് മഹാസഖ്യത്തിന്റെ പ്രകടനപത്രിക പുറത്തിറക്കും.

ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ്: നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഇന്ന്
ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിലേക്കുള്ള നാമനിർദേശ പത്രികകൾ പിൻവലിക്കാനുള്ള അവസാന തീയതി ഇന്നാണ്. മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി തേജസ്വി യാദവിനെ പ്രഖ്യാപിച്ചേക്കും. എൻഡിഎ പ്രചാരണത്തിനായി ജെ.പി നദ്ദ ഇന്ന് ബിഹാറിലെത്തും.

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ്: രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി ബിജെപി
ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി. മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ ആനന്ദ് മിശ്രയും ഗായിക മൈഥിലി തക്കൂറും പട്ടികയിലുണ്ട്. ആർജെഡി നേതാവ് തേജസ്വി യാദവ് നാമനിർദ്ദേശപത്രിക നൽകി. എൻഡിഎ സീറ്റ് വിഭജനത്തിൽ രാഷ്ട്രീയ ലോക് മോർച്ച നേതാവ് ഉപേന്ദ്ര കുശ്വാഹ അതൃപ്തി പ്രകടിപ്പിച്ചു.