BCCI

Asia Cup 2025

ഏഷ്യാ കപ്പ് 2025: വേദിയൊരുങ്ങുന്നു, ഇന്ത്യയും പാകിസ്ഥാനും ഒരേ ഗ്രൂപ്പിൽ?

നിവ ലേഖകൻ

ഏഷ്യാ കപ്പ് 2025 ടൂർണമെന്റ് നിഷ്പക്ഷ വേദിയിൽ നടത്താൻ ബിസിസിഐയുടെ സന്നദ്ധത. ധാക്കയിൽ നടന്ന ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ വാർഷിക പൊതുയോഗത്തിൽ ഇതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടന്നു. ഇന്ത്യയും പാകിസ്ഥാനും ഒരേ ഗ്രൂപ്പിൽ വരാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

BCCI revenue

ബിസിസിഐക്ക് റെക്കോർഡ് വരുമാനം; 9741 കോടി രൂപയുടെ നേട്ടം

നിവ ലേഖകൻ

2023-24 സാമ്പത്തിക വർഷത്തിൽ ബിസിസിഐയുടെ വരുമാനം 9741 കോടി രൂപയായി ഉയർന്നു. ഇതിൽ 5761 കോടി രൂപയും ഐപിഎൽ ടൂർണമെന്റിലൂടെയാണ് ലഭിച്ചത്. ഐപിഎൽ ഇതര ടൂർണമെന്റുകളുടെ സംപ്രേഷണാവകാശം നൽകിയതിലൂടെ 361 കോടി രൂപയുടെ വരുമാനം ലഭിച്ചു.

BCCI helps Akash Deep

ആകാശ്ദീപിന്റെ സഹോദരിക്ക് ബിസിസിഐയുടെ സഹായം; വെളിപ്പെടുത്തലുമായി സുഹൃത്ത്

നിവ ലേഖകൻ

ഇന്ത്യൻ ക്രിക്കറ്റ് താരം ആകാശ്ദീപിന്റെ സഹോദരിയുടെ ചികിത്സയ്ക്ക് ബിസിസിഐ സഹായം നൽകിയെന്ന് സുഹൃത്ത് വൈഭവ് കുമാർ. രണ്ടു മാസമായി ചികിത്സയിൽ കഴിയുന്ന ജ്യോതിക്ക് ഇപ്പോൾ കുഴപ്പമില്ലെന്നും വൈഭവ് കുമാർ പറഞ്ഞു. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിലെ 10 വിക്കറ്റ് നേട്ടം സഹോദരിക്ക് സമർപ്പിക്കുന്നെന്ന് ആകാശ്ദീപ് പറഞ്ഞിരുന്നു.

Anderson-Tendulkar Trophy

ആൻഡേഴ്സൺ-ടെണ്ടുൽക്കർ ട്രോഫി പ്രഖ്യാപിച്ച് ബിസിസിഐയും ഇസിബിയും

നിവ ലേഖകൻ

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പരകൾക്ക് പുതിയൊരു മുഖം നൽകി ആൻഡേഴ്സൺ-ടെണ്ടുൽക്കർ ട്രോഫി. ഇരു രാജ്യങ്ങളിലെയും ക്രിക്കറ്റ് ബോർഡുകൾ സംയുക്തമായാണ് ഈ ട്രോഫി അവതരിപ്പിക്കുന്നത്. ഇനി മുതൽ പരമ്പരയിലെ വിജയികൾക്ക് ഈ ട്രോഫി സമ്മാനിക്കും.

Kochi Tuskers Kerala
നിവ ലേഖകൻ

കൊച്ചി ടസ്ക്കേഴ്സ് കേരളയ്ക്ക് 538 കോടി രൂപ നൽകാനുള്ള ആർബിട്രൽ ട്രൈബ്യൂണൽ വിധി ശരിവച്ച് ബോംബെ ഹൈക്കോടതി. ഇതോടെ, ഐ.പി.എൽ ടീമായിരുന്ന കൊച്ചി ടസ്ക്കേഴ്സ് കേരളയ്ക്ക് ബി.സി.സി.ഐ ഈ തുക നൽകേണ്ടിവരും. ബി.സി.സി.ഐ ആർബിട്രൽ ട്രൈബ്യൂണലിന്റെ വിധി ചോദ്യം ചെയ്ത് നൽകിയ ഹർജി ഹൈക്കോടതി തള്ളി.റെണ്ടേവൂ സ്പോർട്സ് വേൾഡിന് 153.34 കോടിയും കൊച്ചി ക്രിക്കറ്റ് പ്രൈവറ്റ് ലിമിറ്റഡിന് 385.5 കോടിയും നഷ്ടപരിഹാരമായി നൽകണമെന്നാണ് ഹൈക്കോടതിയുടെ പുതിയ വിധി.

Bangalore stadium stampede

ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയം ദുരന്തം: മരണസംഖ്യ 11 ആയി; ബിസിസിഐ ഇടപെടുന്നു

നിവ ലേഖകൻ

ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപമുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ചു. അമ്പതിലധികം ആളുകൾക്ക് പരിക്കേറ്റു. വിഷയത്തിൽ ബിസിസിഐ ഇടപെടുകയും കർണാടക ഉപമുഖ്യമന്ത്രി പ്രതികരിക്കുകയും ചെയ്തു.

BCCI President

ബിസിസിഐ അധ്യക്ഷ സ്ഥാനത്തേക്ക് രാജീവ് ശുക്ലയെ പരിഗണിക്കുന്നു; റോജർ ബിന്നി സ്ഥാനമൊഴിയും

നിവ ലേഖകൻ

ഉത്തർപ്രദേശ് കോൺഗ്രസ് നേതാവ് രാജീവ് ശുക്ല ബിസിസിഐ അധ്യക്ഷ സ്ഥാനത്തേക്ക് എത്താൻ സാധ്യത. നിലവിലെ അധ്യക്ഷൻ റോജർ ബിന്നിക്ക് പ്രായപരിധി കാരണം സ്ഥാനമൊഴിയേണ്ടി വരും. സെപ്റ്റംബറിൽ നടക്കുന്ന ബിസിസിഐ വാർഷിക പൊതുയോഗത്തിൽ പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കും.

IPL 2025

ഐപിഎൽ 2025 മെയ് 17 മുതൽ പുനരാരംഭിക്കും; ഫൈനൽ ജൂൺ 3 ന്

നിവ ലേഖകൻ

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള അതിർത്തിയിലെ സംഘർഷങ്ങൾ വർധിച്ചതിനെ തുടർന്ന് നിർത്തിവെച്ച ഐപിഎൽ 2025 മെയ് 17 മുതൽ പുനരാരംഭിക്കും. മെയ് 10 ന് ഇന്ത്യയും പാകിസ്ഥാനും വെടിനിർത്തൽ കരാറിൽ ഒപ്പുവച്ചു. ശേഷിക്കുന്ന മത്സരങ്ങൾ ആറ് വേദികളിലായി നടത്താനാണ് തീരുമാനം.

IPL matches

ഐ.പി.എൽ മത്സരങ്ങൾ പുനരാരംഭിക്കും; ഡൽഹി – പഞ്ചാബ് മത്സരം വീണ്ടും നടത്തും

നിവ ലേഖകൻ

വെടിനിർത്തൽ ധാരണയായതിനെ തുടർന്ന് ഐ.പി.എൽ മത്സരങ്ങൾ പുനരാരംഭിക്കാൻ ബി.സി.സി.ഐ തീരുമാനിച്ചു. ഇന്ത്യ-പാക് സംഘർഷം മൂലം ഉപേക്ഷിച്ച പഞ്ചാബ് ഡൽഹി മത്സരം വീണ്ടും നടത്തും. മേയ് 15 അല്ലെങ്കിൽ 16 തീയതികളിൽ മത്സരങ്ങൾ പുനരാരംഭിക്കാനാണ് സാധ്യത.

IPL restart

ഐപിഎൽ പുനരാരംഭം: ബിസിസിഐയുടെ നിർണ്ണായക ചർച്ച ഉടൻ

നിവ ലേഖകൻ

അതിർത്തിയിൽ വെടിനിർത്തൽ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഐപിഎൽ പുനരാരംഭിക്കുന്നതിനെക്കുറിച്ച് ബിസിസിഐ ചർച്ചകൾ നടത്തും. ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ലയാണ് ഇക്കാര്യം അറിയിച്ചത്. ഞായറാഴ്ച നടക്കുന്ന ചർച്ചയിൽ അന്തിമ തീരുമാനമുണ്ടാകും.

IPL temporarily suspend

സുരക്ഷ കണക്കിലെടുത്ത് ഐപിഎൽ നിർത്തിവെച്ച് ബിസിസിഐ

നിവ ലേഖകൻ

രാജ്യസുരക്ഷ കണക്കിലെടുത്ത് ഐപിഎൽ താൽക്കാലികമായി നിർത്തിവയ്ക്കാൻ ബിസിസിഐ തീരുമാനിച്ചു. കളിക്കാരുടെയും ടീം ഉടമകളുടെയും സുരക്ഷ ഉറപ്പാക്കുക എന്നതാണ് പ്രധാന ലക്ഷ്യം. ഈ വിഷയത്തിൽ ബിസിസിഐ അതീവ ഗൗരവത്തോടെയാണ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്.

IPL matches postponed

അതിർത്തിയിലെ സംഘർഷം: ഐപിഎൽ മത്സരങ്ങൾ അനിശ്ചിതമായി നിർത്തിവെച്ചു

നിവ ലേഖകൻ

അതിർത്തിയിലെ സംഘർഷാവസ്ഥയെ തുടർന്ന് ഐപിഎൽ മത്സരങ്ങൾ അനിശ്ചിതമായി നിർത്തിവെക്കാൻ ബിസിസിഐ തീരുമാനിച്ചു. സുരക്ഷാ കാരണങ്ങളാൽ മത്സരങ്ങൾ നടത്താൻ സാധിക്കാത്ത സാഹചര്യമാണുള്ളതെന്ന് ബിസിസിഐ അറിയിച്ചു. ജമ്മുവിൽ ഷെല്ലാക്രമണത്തെ തുടർന്ന് 100 ഓളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.