സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തിലേക്ക് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ ക്ഷണിച്ചു. കൻ്റോൺമെൻ്റ് ഹൗസിൽ എത്തിയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് അദ്ദേഹത്തെ ക്ഷണിച്ചത്. എന്നാൽ, സംഗമവുമായി ബന്ധപ്പെട്ട് വിവാദങ്ങളും വിമർശനങ്ങളും ശക്തമായതോടെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രതിരോധത്തിലായിരിക്കുകയാണ്.
സംസ്ഥാന സർക്കാർ നടത്തുന്ന ആഗോള അയ്യപ്പ സംഗമത്തിന് ലോകമെമ്പാടുമുള്ള അയ്യപ്പഭക്തരുടെ പിന്തുണയുണ്ടെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. ശബരിമല യുവതി പ്രവേശന വിഷയത്തിൽ സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലം പിൻവലിക്കണമെന്ന ആവശ്യം നിലവിൽ ചർച്ച ചെയ്യേണ്ടതില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ മാസം 20-ന് പമ്പാ മണപ്പുറത്താണ് അയ്യപ്പ സംഗമം നടക്കുന്നത്.
ആഗോള അയ്യപ്പ സംഗമത്തിൽ യുഡിഎഫിന്റെ നിലപാട് ഇന്ന് വൈകിട്ട് ഏഴ് മണിക്കുള്ള മുന്നണി യോഗത്തിൽ തീരുമാനിക്കും. പ്രതിപക്ഷ നേതാവിനെ ദേവസ്വം പ്രസിഡന്റ് സന്ദർശിച്ച് സംഗമത്തിലേക്ക് ക്ഷണിക്കും. സെപ്റ്റംബർ 20ന് പമ്പ നദീതീരത്ത് നടക്കുന്ന അയ്യപ്പ സേവാ സംഗമത്തിന്റെ സംഘാടനവുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പങ്ങൾ നിലനിൽക്കുന്നുണ്ട്.
ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ശക്തമാവുകയാണ്. പ്രമുഖ സാമുദായിക സംഘടനകൾ അനുകൂലിച്ചെങ്കിലും പന്തളം കൊട്ടാരം എതിർപ്പുമായി രംഗത്തെത്തി. യുഡിഎഫിൻ്റെ തീരുമാനം ഇന്ന് വൈകുന്നേരം ഏഴുമണിക്ക് നടക്കുന്ന യോഗത്തിൽ അറിയാം. 2018-ലെ യുവതീ പ്രവേശന വിഷയത്തിൽ സർക്കാർ നിലപാട് മാറ്റണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.
ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തിൽ നിലപാട് മയപ്പെടുത്തുന്നതിൻ്റെ സൂചന നൽകി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും ഇത് സംബന്ധിച്ച് സുപ്രീം കോടതിയിൽ നിലപാട് അറിയിക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് വ്യക്തമാക്കി. നിയമവിദഗ്ധരുമായി ആലോചിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആഗോള അയ്യപ്പ സംഗമത്തിന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റിന്റെ പിന്തുണ. ശബരിമലയുടെ ഉയർച്ചയ്ക്കും വളർച്ചയ്ക്കും വേണ്ടിയാണ് സംഗമം നടത്തുന്നത്. രാഷ്ട്രീയപരമായ കാര്യങ്ങൾ ഇതിൽ കലർത്തുന്നത് അംഗീകരിക്കുന്നില്ലെന്നും ട്രസ്റ്റ് അറിയിച്ചു.
ആഗോള അയ്യപ്പ സംഗമം നടക്കുന്ന ദിവസം ശബരിമലയിൽ ഭക്തർക്ക് നിയന്ത്രണം ഏർപ്പെടുത്താൻ ആലോചന. സംഗമത്തിൽ പങ്കെടുക്കുന്ന പ്രതിനിധികൾക്ക് ദർശനം നൽകുന്നതിന് വേണ്ടിയാണ് ഈ നീക്കം. മാസ പൂജയ്ക്ക് എത്തുന്ന ഭക്തരുടെ വെർച്വൽ ക്യൂ സ്ലോട്ടുകളുടെ എണ്ണം കുറയ്ക്കും.
അയ്യപ്പ സംഗമത്തിലേക്ക് എൻഎസ്എസ് പ്രതിനിധികളെ അയക്കുമെന്ന് ജനറൽ സെക്രട്ടറി സുകുമാരൻ നായർ അറിയിച്ചു. ശബരിമലയിലെ ആചാരനുഷ്ഠാനങ്ങൾക്കും, ക്ഷേത്രത്തിന്റെ പരിശുദ്ധിക്കും കോട്ടം തട്ടാത്ത വികസന പ്രവർത്തനങ്ങൾ ലക്ഷ്യമിട്ടുള്ള ഒരു സംഗമമാണെങ്കിൽ അത് നല്ലതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ വിഷയത്തിൽ എൻഎസ്എസിനെ വിമർശിച്ചും അല്ലാതെയും പല അഭിപ്രായങ്ങളും ഉയർന്നു വരുന്ന സാഹചര്യത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
സെപ്റ്റംബർ 20-ന് പമ്പാ ത്രിവേണി സംഗമത്തിൽ നടക്കുന്ന ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. പങ്കെടുക്കുന്നവർ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ കുറഞ്ഞത് രണ്ട് തവണ ശബരിമല ദർശനം നടത്തിയിരിക്കണം. ശബരിമല വെർച്വൽ ക്യൂ പോർട്ടലിൽ രജിസ്റ്റർ ചെയ്തവരെ മാത്രമേ പരിഗണിക്കൂ.
ആഗോള അയ്യപ്പ സംഗമത്തിലെ വിവാദങ്ങളിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് അതൃപ്തി അറിയിച്ചു. സംഗമത്തെ മനഃപൂർവം വിവാദങ്ങളിലേക്ക് വലിച്ചിഴക്കാൻ ശ്രമം നടക്കുന്നുവെന്ന് ദേവസ്വം ബോർഡ് അംഗം അഡ്വ. അജികുമാർ ആരോപിച്ചു. ശബരിമലയെ ആഗോള തീർത്ഥാടന കേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ആഗോള അയ്യപ്പ സംഗമം സർക്കാരിന്റെ പ്രായശ്ചിത്തമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ അഭിപ്രായപ്പെട്ടു. ശബരിമലയിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിൽ സർക്കാർ ശ്രദ്ധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഭൂരിഭാഗം സമുദായ സംഘടനകളും അയ്യപ്പ സംഗമത്തെ അനുകൂലിക്കുകയാണ്.
ആഗോള അയ്യപ്പ സംഗമത്തിൽ സർക്കാരിനെതിരെ യോഗക്ഷേമസഭ രംഗത്ത്. സംഗമം സാമ്പത്തിക ലാഭത്തിനോ തിരഞ്ഞെടുപ്പ് സ്റ്റണ്ടോ ആണെന്ന് സംശയിക്കുന്നതായി യോഗക്ഷേമസഭ പ്രസിഡന്റ് അക്കീരമൺ കാളിദാസ ഭട്ടതിരി പറഞ്ഞു. അതേസമയം, എൻഎസ്എസ് പൂർണ്ണ പിന്തുണ അറിയിച്ചു.
To provide the best experiences, we use technologies like cookies to store and/or access device information. Consenting to these technologies will allow us to process data such as browsing behavior or unique IDs on this site. Not consenting or withdrawing consent, may adversely affect certain features and functions.
Functional
Always active
The technical storage or access is strictly necessary for the legitimate purpose of enabling the use of a specific service explicitly requested by the subscriber or user, or for the sole purpose of carrying out the transmission of a communication over an electronic communications network.
Preferences
The technical storage or access is necessary for the legitimate purpose of storing preferences that are not requested by the subscriber or user.
Statistics
The technical storage or access that is used exclusively for statistical purposes.The technical storage or access that is used exclusively for anonymous statistical purposes. Without a subpoena, voluntary compliance on the part of your Internet Service Provider, or additional records from a third party, information stored or retrieved for this purpose alone cannot usually be used to identify you.
Marketing
The technical storage or access is required to create user profiles to send advertising, or to track the user on a website or across several websites for similar marketing purposes.