യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെയും പലസ്തീൻ സംബന്ധിച്ച പ്രസ്താവനകൾക്ക് പിന്നാലെ അറബ് രാജ്യങ്ങളുടെ അടിയന്തര ഉച്ചകോടി വിളിച്ചു. ഗസയിലെ പലസ്തീനികളുടെ പുനരധിവാസവും തീരദേശ പ്രദേശത്തിന്റെ യുഎസ് നിയന്ത്രണവുമായി ബന്ധപ്പെട്ടതാണ് പ്രസ്താവനകൾ. ഈജിപ്ത് വിദേശകാര്യ മന്ത്രി സൗദി അറേബ്യ, യുഎഇ, ജോർദാൻ എന്നീ രാജ്യങ്ങളുമായി വിഷയം ചർച്ച ചെയ്തു.