Amendment Bill

വന്യജീവി സംരക്ഷണ ഭേദഗതി ബിൽ ഇന്ന് നിയമസഭയിൽ
അപകടകാരികളായ വന്യജീവികളെ വെടിവെച്ച് കൊല്ലാൻ അനുമതി നൽകുന്ന വന്യജീവി സംരക്ഷണ ഭേദഗതി ബിൽ ഇന്ന് നിയമസഭയിൽ പരിഗണിക്കും. 1972-ലെ വന്യജീവി സംരക്ഷണ നിയമത്തിൽ ഭേദഗതി വരുത്തി അക്രമകാരികളായി നാട്ടിലിറങ്ങുന്ന വന്യജീവികളെ വെടിവെച്ച് കൊല്ലാൻ അനുമതി നൽകുന്നതാണ് ഭേദഗതി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് ബില്ലിന് അംഗീകാരം നൽകിയത്.

ക്രിമിനൽ കേസിൽ ജയിലിലായാൽ മന്ത്രിമാരെ പുറത്താക്കും; ഭരണഘടന ഭേദഗതി ബില്ലിനെ ന്യായീകരിച്ച് അമിത് ഷാ
ക്രിമിനൽ കുറ്റങ്ങൾക്ക് തുടർച്ചയായി 30 ദിവസം ജയിലിൽ കഴിഞ്ഞാൽ മന്ത്രിമാരെ പുറത്താക്കുന്ന ഭരണഘടന ഭേദഗതി ബില്ലിനെ അമിത് ഷാ ന്യായീകരിച്ചു. ജയിൽ മുഖ്യമന്ത്രിമാരുടെയും മന്ത്രിമാരുടെയും ഔദ്യോഗിക വസതിയാകുന്ന പ്രവണത അവസാനിപ്പിക്കാനാണ് ബിൽ എന്ന് അമിത് ഷാ പറഞ്ഞു. ഉപരാഷ്ട്രപതിയുടെ രാജി ആരോഗ്യ പ്രശ്നം മൂലമാണെന്നും വിവാദമാക്കാൻ ശ്രമിക്കരുതെന്നും അമിത് ഷാ വ്യക്തമാക്കി.

ഭൂപതിവ് നിയമ ഭേദഗതി ചട്ടത്തിന് അംഗീകാരം നൽകുന്നത് മന്ത്രിസഭ മാറ്റിവെച്ചു
ഭൂപതിവ് നിയമ ഭേദഗതി ചട്ടത്തിന് അംഗീകാരം നൽകുന്നത് മന്ത്രിസഭ മാറ്റിവെച്ചു. കുറിപ്പ് വിശദമായി പരിശോധിക്കാൻ മന്ത്രിമാർക്ക് സമയം ലഭിക്കാത്തതിനാലാണ് തീരുമാനം മാറ്റിയത്. അടുത്ത മന്ത്രിസഭാ യോഗത്തിൽ ചട്ടത്തിന് അംഗീകാരം നൽകും.

വഖഫ് നിയമ ഭേദഗതി: രാഷ്ട്രപതിയുടെ അംഗീകാരം
വഖഫ് നിയമ ഭേദഗതി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചു. പ്രതിപക്ഷത്തിന്റെ ശക്തമായ എതിർപ്പിനിടെയാണ് ബിൽ പാസായത്. വഖഫ് സ്വത്തുക്കളുടെ നിയന്ത്രണത്തിലും വിനിയോഗത്തിലും കാര്യമായ മാറ്റങ്ങൾ വരുത്തുന്നതാണ് ഈ നിയമഭേദഗതി.

വഖഫ് ഭേദഗതി ബിൽ രാജ്യസഭയും പാസാക്കി
രാജ്യസഭയും വഖഫ് നിയമ ഭേദഗതി ബിൽ പാസാക്കി. 128 പേർ ബില്ലിനെ അനുകൂലിച്ചപ്പോൾ 95 പേർ എതിർത്തു. രാഷ്ട്രപതിയുടെ ഒപ്പിനായി കാത്തിരിക്കുന്നു.

വഖഫ് ഭേദഗതി ബിൽ ഇന്ന് ലോക്സഭയിൽ
ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജുവാണ് വഖഫ് നിയമ ഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിക്കുക. ടിഡിപിയുടെ നിർദ്ദേശങ്ങളും ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യ മുന്നണി ബില്ലിനെ എതിർക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

വഖഫ് നിയമ ഭേദഗതി ബിൽ: സ്ത്രീകൾക്കും അമുസ്ലിംങ്ങൾക്കും ബോർഡിൽ അംഗത്വം
വഖഫ് നിയമ ഭേദഗതി ബില്ലിന്റെ പകർപ്പ് പുറത്ത്. സ്ത്രീകളും അമുസ്ലിംങ്ങളും വഖഫ് ബോർഡിൽ അംഗങ്ങളാകും. ഇസ്ലാം മതം അഞ്ച് വർഷമായി പിന്തുടരുന്നവർക്ക് മാത്രമേ വഖഫ് നൽകാനാകൂ.