Alappuzha

ബിന്ദു തിരോധാന കേസ് അട്ടിമറിച്ചത് ഉന്നത പൊലീസ് ഉദ്യോഗസ്ഥരെന്ന് പരാതി
ആലപ്പുഴയിൽ ബിന്ദു തിരോധാന കേസ് അട്ടിമറിച്ചെന്ന് പരാതി. കേസിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. അന്വേഷണസംഘം സെബാസ്റ്റ്യന്റെ കയ്യിൽ നിന്ന് പണം വാങ്ങിയെന്നും ബിന്ദു പത്മനാഭൻ ആക്ഷൻ കൗൺസിൽ ക്രൈം ബ്രാഞ്ച് എഡിജിപിക്ക് നൽകിയ പരാതിയിൽ പറയുന്നു.

ആലപ്പുഴയിൽ നാലാം ക്ലാസുകാരിയെ ക്രൂരമായി മർദ്ദിച്ച കേസിൽ പിതാവും രണ്ടാനമ്മയും അറസ്റ്റിൽ
ആലപ്പുഴ ആദിക്കാട്ടുകുളങ്ങരയിൽ നാലാം ക്ലാസ് വിദ്യാർത്ഥിനിയെ ക്രൂരമായി മർദ്ദിച്ച കേസിൽ പിതാവും രണ്ടാനമ്മയും അറസ്റ്റിലായി. ചെങ്ങന്നൂർ ഡിവൈഎസ്പി ബിനു കുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുക്കുകയും ചെയ്തു.

നൂറനാട്: മർദനമേറ്റ നാലാം ക്ലാസ്സുകാരിയുടെ സംരക്ഷണം വല്യമ്മയ്ക്ക്
ആലപ്പുഴ നൂറനാട് പിതാവും രണ്ടാനമ്മയും ചേർന്ന് മർദിച്ച നാലാം ക്ലാസ്സുകാരിയുടെ സംരക്ഷണം വല്യമ്മ ഏറ്റെടുത്തു. സിഡബ്ല്യൂസി സംരക്ഷണം നൽകാമെന്ന് അറിയിച്ചെങ്കിലും വല്യമ്മയ്ക്കൊപ്പം നിന്നോളാമെന്നും അച്ഛനോട് ഇനി ഉപദ്രവിക്കരുതെന്ന് പറഞ്ഞാൽ മതിയെന്നും കുട്ടി സി ഡബ്ല്യൂസിയെ അറിയിച്ചു. സംഭവത്തിൽ ബാലാവകാശ കമ്മീഷൻ റിപ്പോർട്ട് തേടിയിട്ടുണ്ട്.

ആലപ്പുഴയിൽ നാലാം ക്ലാസുകാരിയെ മർദിച്ച സംഭവം; ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു
ആലപ്പുഴ ആദിക്കാട്ടുകുളങ്ങരയിൽ നാലാം ക്ലാസുകാരിയെ പിതാവും രണ്ടാനമ്മയും ചേർന്ന് മർദിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തിൽ ഉൾപ്പെട്ട പ്രതികളെ പിടികൂടാനായി എസ്.പി.യുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി ഏഴു ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകാൻ ശിശുക്ഷേമ സമിതി ജില്ലാ ഓഫീസറോടും നൂറനാട് പോലീസിനോടും ബാലാവകാശ കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.

ചേർത്തലയിൽ മൂന്ന് സ്ത്രീകളെ കൊലപ്പെടുത്തിയത് സെബാസ്റ്റ്യനോ? സഹോദരന്റെ മൊഴി നിർണ്ണായകം
ചേർത്തല പള്ളിപ്പുറത്ത് മൂന്ന് സ്ത്രീകളെ കാണാതായ കേസിൽ സെബാസ്റ്റ്യനാണ് പ്രതിയെന്ന് സംശയം. ബിന്ദു പത്മനാഭന്റെ സഹോദരൻ പ്രവീണിന്റെ മൊഴി നിർണ്ണായകമായി. 2006-ൽ സഹോദരിയെ കാണാനില്ലെന്ന് പരാതി നൽകിയിട്ടും പൊലീസ് അന്വേഷിച്ചില്ലെന്ന് പ്രവീൺ ആരോപിച്ചു.

ചേർത്തല ദുരൂഹ മരണക്കേസ്: സെബാസ്റ്റ്യന്റെ വീട്ടിൽ നിർണായക പരിശോധന; കൂടുതൽ സിം കാർഡുകൾ കണ്ടെത്തി
ആലപ്പുഴ ചേർത്തലയിലെ ദുരൂഹ മരണങ്ങളിലും തിരോധാനക്കേസുകളിലും ഇന്ന് നിർണായക പരിശോധന നടക്കുകയാണ്. സെബാസ്റ്റ്യന്റെ വീട്ടിൽ നിന്ന് കണ്ടെത്തിയ അസ്ഥിഭാഗങ്ങളിൽ നിന്ന് പല്ലുകൾ ലഭിച്ചിട്ടുണ്ട്. വീട്ടുവളപ്പിലെ കുളം വറ്റിച്ചും, ഗ്രാനൈറ്റ് പാകിയ മുറിയുടെ തറ തുറന്നും പരിശോധന നടത്തും.

ചേർത്തല തിരോധാന കേസ്: ജെയ്നമ്മയെ കൊലപ്പെടുത്തി സ്വർണം തട്ടിയെടുത്തതെന്ന് സെബാസ്റ്റ്യൻ
ആലപ്പുഴ ചേർത്തലയിലെ തിരോധാന കേസിൽ വഴിത്തിരിവ്. ജെയ്നമ്മയെ കൊലപ്പെടുത്തി സ്വർണം തട്ടിയെടുത്തതാണെന്ന് പ്രതി സെബാസ്റ്റ്യൻ സമ്മതിച്ചു. കേസിൽ നിർണായക വിവരങ്ങൾ നൽകിയിരുന്ന സെബാസ്റ്റ്യന്റെ സഹായിയും ഓട്ടോ ഡ്രൈവറുമായ മനോജിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഇന്ന് പ്രതി സെബാസ്റ്റ്യനുമായി പള്ളിപ്പുറത്തെ വീട്ടിൽ തെളിവെടുപ്പ് നടത്തും.

ആലപ്പുഴയിൽ യുവാക്കളുടെ സംഘർഷം; ഒരാൾക്ക് കുത്തേറ്റു, രണ്ടുപേർ കസ്റ്റഡിയിൽ
ആലപ്പുഴ നഗരമധ്യത്തിൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് മുന്നിൽ യുവാവിന് കുത്തേറ്റു. സോഷ്യൽ മീഡിയ വഴിയുണ്ടായ തർക്കം പരിഹരിക്കുന്നതിനിടെയാണ് സംഭവം. സംഭവത്തിൽ രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

എടത്വ കോഴിമുക്ക് സർക്കാർ എൽപി സ്കൂൾ കെട്ടിടത്തിന്റെ ഫിറ്റ്നസ് റദ്ദാക്കി
ആലപ്പുഴ എടത്വ കോഴിമുക്ക് ഗവൺമെൻ്റ് എൽപി സ്കൂൾ കെട്ടിടത്തിന്റെ ഫിറ്റ്നസ് റദ്ദാക്കി. കാലപ്പഴക്കം ചെന്ന കെട്ടിടത്തിന്റെ ഫിറ്റ്നസ് റദ്ദാക്കിയതിനെ തുടർന്ന് പുതിയ കെട്ടിടത്തിൽ നാളെ മുതൽ ക്ലാസുകൾ ആരംഭിക്കും. പഴയ കെട്ടിടം പുതുക്കി പണിയാനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

വിഎസ് അച്യുതാനന്ദന് അന്ത്യവിശ്രമം: ഭൗതികദേഹം വലിയ ചുടുകാട്ടിലേക്ക്
വിഎസ് അച്യുതാനന്ദന്റെ ഭൗതികദേഹം ആലപ്പുഴ ബീച്ച് റിക്രിയേഷൻ ഗ്രൗണ്ടിൽ നിന്ന് വലിയ ചുടുകാട്ടിലേക്ക് കൊണ്ടുപോവുകയാണ്. ആയിരക്കണക്കിന് ആളുകളാണ് അദ്ദേഹത്തെ അവസാനമായി കാണാൻ എത്തുന്നത്. രക്തസാക്ഷി സ്മാരകത്തിൽ അദ്ദേഹത്തിന് അന്ത്യവിശ്രമം ഒരുക്കിയിരിക്കുന്നു.

വി.എസ്. അച്യുതാനന്ദന്റെ വിലാപയാത്ര ആലപ്പുഴയിൽ; ആയിരങ്ങൾ അന്തിമോപചാരം അർപ്പിച്ചു
മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ വിലാപയാത്ര ആലപ്പുഴ ഡിസി ഓഫീസിൽ നിന്ന് ബീച്ച് റിക്രിയേഷൻ ഗ്രൗണ്ടിലേക്ക് നീങ്ങി. ആയിരക്കണക്കിന് ആളുകൾ അദ്ദേഹത്തെ അവസാനമായി കാണാൻ തടിച്ചുകൂടി. ബീച്ച് ഗ്രൗണ്ടിൽ പൊതുദർശനത്തിന് ശേഷം വലിയ ചുടുകാട്ടിൽ സംസ്കാരം നടക്കും.

വി.എസ് അച്യുതാനന്ദന്റെ ഭൗതികശരീരം ആലപ്പുഴയിൽ; ആയിരങ്ങൾ അന്തിമോപചാരം അർപ്പിക്കുന്നു
വി.എസ്. അച്യുതാനന്ദന്റെ ഭൗതികശരീരം ആലപ്പുഴയിൽ എത്തിച്ചു. സി.പി.ഐ.എം ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിന് വെച്ചിരിക്കുകയാണ്. കനത്ത മഴയെ അവഗണിച്ചും ആയിരക്കണക്കിന് ആളുകളാണ് അദ്ദേഹത്തെ അവസാനമായി ഒരു നോക്ക് കാണാൻ തടിച്ചുകൂടിയിരിക്കുന്നത്. പൊതുദർശനത്തിനു ശേഷം ഭൗതികശരീരം ബീച്ച് റീക്രിയേഷൻ ഗ്രൗണ്ടിലേക്ക് കൊണ്ടുപോകും.