Ahmedabad

അഹമ്മദാബാദിൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ എട്ടാം ക്ലാസുകാരൻ കുത്തിക്കൊന്നു
ഗുജറാത്തിലെ അഹമ്മദാബാദിൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ എട്ടാം ക്ലാസ് വിദ്യാർത്ഥി കുത്തിക്കൊലപ്പെടുത്തി. സ്കൂളിൽ നിന്ന് ഏതാനും വാര അകലെയുള്ള മനിയാഷ സൊസൈറ്റിയുടെ ഗേറ്റിന് സമീപം വെച്ചാണ് സംഭവം നടന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

അഹമ്മദാബാദിൽ എട്ടാം ക്ലാസുകാരൻ പത്താം ക്ലാസ് വിദ്യാർത്ഥിയെ കുത്തിക്കൊന്നു
അഹമ്മദാബാദിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയുടെ കുത്തേറ്റ് പത്താം ക്ലാസ് വിദ്യാർത്ഥി മരിച്ചു. സ്കൂൾ പടിക്കെട്ടിൽ കൈമുട്ട് തട്ടിയതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തു, സ്കൂളിൽ പ്രതിഷേധം ശക്തമായി തുടരുന്നു.

അഹമ്മദാബാദ് വിമാന ദുരന്തം: ഇരകളുടെ കുടുംബങ്ങൾക്ക് എയർ ഇന്ത്യയുടെ ധനസഹായം
അഹമ്മദാബാദ് വിമാന അപകടത്തിൽ മരിച്ച 229 പേരിൽ 147 പേരുടെ കുടുംബങ്ങൾക്ക് 25 ലക്ഷം രൂപ വീതം എയർ ഇന്ത്യ ധനസഹായം നൽകി. ബാക്കിയുള്ളവരുടെ കുടുംബങ്ങൾക്കുള്ള ധനസഹായം വിതരണം ചെയ്യാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. അപകടത്തിൽ തകർന്ന ബി ജെ മെഡിക്കൽ കോളേജ് ഹോസ്റ്റലിന്റെ പുനർനിർമ്മാണത്തിനും ടാറ്റ ഗ്രൂപ്പ് സഹായം നൽകും.

അഹമ്മദാബാദ് വിമാന ദുരന്തം: മൃതദേഹം തിരിച്ചറിയുന്നതിൽ പിഴവെന്ന് പരാതി
അഹമ്മദാബാദ് വിമാന അപകടത്തിൽ മരിച്ച ബ്രിട്ടീഷ് പൗരന്റെ മൃതദേഹം മാറി അയച്ചെന്ന് ആരോപണം. ശവസംസ്കാര ചടങ്ങുകൾ ഉപേക്ഷിക്കേണ്ടി വന്നെന്നും കുടുംബം. വിഷയത്തിൽ ഇന്ത്യയിലും ബ്രിട്ടനിലും അന്വേഷണം ആരംഭിച്ചു.

അഹമ്മദാബാദ് വിമാന അപകടം: കാരണം എഞ്ചിൻ തകരാറോയെന്ന് എഎഐബി
അഹമ്മദാബാദ് വിമാന അപകടത്തിന്റെ കാരണം എഞ്ചിൻ കൺട്രോൾ യൂനിറ്റ് തകരാറാണോയെന്ന് എഎഐബി അന്വേഷിക്കുന്നു. ഇതിന്റെ ഭാഗമായി ഇലക്ട്രിക്കൽ, സോഫ്റ്റ്വെയർ തകരാറുകൾ ഉണ്ടോയെന്ന് പ്രധാനമായും പരിശോധിക്കും. അപകടത്തിന് മുൻപ് മൂന്നാഴ്ചയ്ക്കിടെ വിമാനത്തിന് രണ്ട് തകരാറുകൾ റിപ്പോർട്ട് ചെയ്തിരുന്നു.

അഹമ്മദാബാദ് വിമാന ദുരന്തം: എഞ്ചിനുകളിലേക്കുള്ള ഇന്ധന സ്വിച്ചുകൾ ഓഫായെന്ന് കണ്ടെത്തൽ
അഹമ്മദാബാദ് വിമാന ദുരന്തത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് എയർക്രാഫ്റ്റ് ആക്സിഡൻ്റ് ഇൻവസ്റ്റിഗേഷൻ ബ്യൂറോ പുറത്തുവിട്ടു. വിമാനം ടേക്ക് ഓഫ് ചെയ്ത് 32 സെക്കൻഡിനുള്ളിൽ രണ്ട് എഞ്ചിനുകളും പ്രവർത്തനരഹിതമായി. എഞ്ചിനുകളിലേക്കുള്ള ഇന്ധന സ്വിച്ചുകൾ ഓഫായതാണ് അപകടകാരണമെന്നും റിപ്പോർട്ടിൽ പറയുന്നു.

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്സ് വിവര പരിശോധന തുടങ്ങി
അഹമ്മദാബാദ് വിമാന ദുരന്തവുമായി ബന്ധപ്പെട്ട് ബ്ലാക്ക് ബോക്സുകളില് നിന്നുള്ള വിവരങ്ങള് പരിശോധന ആരംഭിച്ചു. എയര്ക്രാഫ്റ്റ് ആക്സിഡന്റ് ഇന്വെസ്റ്റിഗേഷന് ബ്യൂറോയും നാഷണല് ട്രാന്സ്പോര്ട്ട് സേഫ്റ്റി ബോര്ഡും ചേര്ന്നാണ് വിവരങ്ങള് ശേഖരിക്കുന്നത്. ജൂണ് 13നും 16നുമായി രണ്ട് ബ്ലാക്ക് ബോക്സുകള് കണ്ടെടുത്തിരുന്നു.

അഹമ്മദാബാദ് വിമാന ദുരന്തം: 275 മരണം സ്ഥിരീകരിച്ച് ഗുജറാത്ത് സർക്കാർ
അഹമ്മദാബാദ് വിമാന അപകടത്തിൽ 275 പേർ മരിച്ചതായി ഗുജറാത്ത് സർക്കാർ സ്ഥിരീകരിച്ചു. മരിച്ചവരിൽ 241 പേർ വിമാനത്തിലെ യാത്രക്കാരും 34 പേർ നാട്ടുകാരുമാണ്. എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ അപകടത്തെക്കുറിച്ച് അന്വേഷണം നടത്തുന്നു.

എയർ ഇന്ത്യ വിമാനാപകടം; ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബത്തിന് ആശ്വാസമായി ഡോ. ഷംഷീർ വയലിന്റെ സഹായം
അഹമ്മദാബാദ് എയർ ഇന്ത്യ വിമാനാപകടത്തിൽ മരിച്ച ബി.ജെ. മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളുടെ കുടുംബത്തിന് ഡോ. ഷംഷീർ വയലിൽ ആറ് കോടി രൂപയുടെ സഹായം നൽകി. ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട നാല് യുവ മെഡിക്കൽ വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപയുടെ ചെക്ക് കൈമാറി. കൂടാതെ, അപകടത്തിൽ ഉറ്റവരെ നഷ്ടപ്പെട്ട ഡോക്ടർമാർക്കും, ഗുരുതരമായി പൊള്ളലേറ്റവർക്കും ധനസഹായം നൽകി.

അഹമ്മദാബാദ് വിമാന ദുരന്തം: മലയാളി നഴ്സ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു
അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരിച്ച മലയാളി നഴ്സ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു. പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് രഞ്ജിതയുടെ മരണം. മൃതദേഹം നാളെ നാട്ടിലെത്തിക്കും.

അഹമ്മദാബാദ് വിമാന അപകടം: സാങ്കേതിക തകരാറില്ലെന്ന് എയർ ഇന്ത്യ സിഇഒ
അഹമ്മദാബാദിൽ അപകടത്തിൽപ്പെട്ട എയർ ഇന്ത്യ ബോയിംഗ് വിമാനത്തിന് സാങ്കേതിക തകരാറുകൾ ഉണ്ടായിരുന്നില്ലെന്ന് സിഇഒ ക്യാംപ് ബെൽ വിൽസൺ. വിമാനത്തിന്റെ രണ്ട് ബ്ലാക്ക് ബോക്സുകളും കണ്ടെടുത്തിട്ടുണ്ട്. യാത്രക്കാർക്ക് ഉണ്ടായ ബുദ്ധിമുട്ടുകളിൽ അദ്ദേഹം ഖേദം പ്രകടിപ്പിച്ചു.

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്സിന് കേടുപാട്; വിവരങ്ങൾ വീണ്ടെടുക്കാൻ യുഎസ് സഹായം തേടാൻ സാധ്യത
അഹമ്മദാബാദിൽ അപകടത്തിൽപ്പെട്ട എയർ ഇന്ത്യ വിമാനത്തിൻ്റെ ബ്ലാക്ക് ബോക്സിന് കേടുപാടുകളുണ്ടെന്ന് റിപ്പോർട്ട്. ഡൽഹിയിലെ ലാബിൽ വിവരങ്ങൾ വീണ്ടെടുക്കാൻ കഴിയാത്തതിനാൽ ബ്ലാക്ക് ബോക്സ് അമേരിക്കയിലേക്ക് അയക്കാൻ എയർക്രാഫ്റ്റ് ആക്സിഡൻ്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ തീരുമാനിച്ചു. അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ തിരിച്ചറിയാനുള്ള ശ്രമങ്ങൾ ഇപ്പോഴും പുരോഗമിക്കുകയാണ്.