A.K. Balan

സിപിഐ-സിപിഐഎം ബന്ധം തകരുമെന്ന് ആരും കരുതേണ്ട; എൽഡിഎഫ് വിട്ട് ആരും പോകില്ലെന്ന് എ.കെ. ബാലൻ
സിപിഐ-സിപിഐഎം ബന്ധം തകരുമെന്ന ധാരണ വേണ്ടെന്ന് എ.കെ. ബാലൻ. എൽഡിഎഫിലെ ആരും യുഡിഎഫിലേക്ക് പോകില്ല. യുഡിഎഫ് കൺവീനർ സിപിഐയെ യുഡിഎഫിലേക്ക് ക്ഷണിച്ചത് അവരുടെ ദുർബലാവസ്ഥയാണ് കാണിക്കുന്നത് എന്നും എ.കെ. ബാലൻ പറഞ്ഞു.

ജി. സുധാകരനെ അവഗണിക്കുന്നെന്ന തോന്നലുണ്ട്; പാര്ട്ടി അച്ചടക്കം പാലിക്കണം: എ.കെ. ബാലന്
ജി. സുധാകരന് അവഗണിക്കപ്പെടുന്നു എന്ന തോന്നലുണ്ടെന്നും ഇത് ബന്ധപ്പെട്ടവര് പരിശോധിക്കണമെന്നും എ.കെ. ബാലന് അഭിപ്രായപ്പെട്ടു. വിമര്ശനം ഉന്നയിക്കുമ്പോള് ജി. സുധാകരന് പാര്ട്ടി അച്ചടക്കം പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു. അതേസമയം, എ.കെ. ബാലനെതിരെ രൂക്ഷ വിമര്ശനവുമായി ജി. സുധാകരന് രംഗത്തെത്തി.

അടൂരിന്റെ പ്രസ്താവന വിവാദമാക്കേണ്ടതില്ല; സര്ക്കാരിന്റെ ലക്ഷ്യം പൂര്ത്തിയായി: എ.കെ. ബാലന്
സിനിമാ കോൺക്ലേവിൽ അടൂർ ഗോപാലകൃഷ്ണൻ നടത്തിയ പ്രസംഗം വിവാദമാക്കുന്നതിനെതിരെ എ.കെ. ബാലൻ രംഗത്ത്. പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങളിലെ ചലച്ചിത്ര രംഗത്ത് കഴിവ് തെളിയിച്ച യുവതീ യുവാക്കൾക്ക് സർക്കാർ നൽകുന്ന ധനസഹായത്തെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. ഈ വിഷയത്തിൽ അടൂർ ഗോപാലകൃഷ്ണൻ തന്നെ വിശദീകരണം നൽകിയിട്ടുള്ളതിനാൽ വിവാദങ്ങൾ അവസാനിപ്പിക്കണമെന്നും ബാലൻ അഭിപ്രായപ്പെട്ടു.

പാർട്ടിക്കാർ മറന്നുപോകുമോ എന്ന ആശങ്ക; അമ്മയുടെ വാക്കുകൾ ഓർത്തെടുത്ത് എ കെ ബാലൻ
സിപിഐഎം സമ്മേളനത്തിൽ വികാരാധീനനായ എ കെ ബാലൻ അമ്മയുടെ വാക്കുകൾ ഓർത്തെടുത്തു. ഔദ്യോഗിക പദവിയിൽ നിന്ന് മാറുമ്പോൾ പാർട്ടിക്കാർ തന്നെ മറന്നുപോകുമോ എന്ന ആശങ്ക അദ്ദേഹം പങ്കുവെച്ചു. അമ്മയുടെ വാക്കുകൾ തന്നെ വളരെയധികം സ്വാധീനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി സർക്കാരിനെ ഫാസിസ്റ്റ് എന്ന് വിളിച്ചിട്ടില്ല: എ.കെ. ബാലൻ
ബിജെപി സർക്കാരിനെ ഫാസിസ്റ്റ് സർക്കാർ എന്ന് വിശേഷിപ്പിച്ചിട്ടില്ലെന്ന് സിപിഐഎം നേതാവ് എ.കെ. ബാലൻ വ്യക്തമാക്കി. പാർട്ടിക്കുള്ളിൽ ചർച്ച ചെയ്യുന്നതിനുള്ള കരട് രാഷ്ട്രീയ പ്രമേയം മാത്രമാണിതെന്നും അദ്ദേഹം പറഞ്ഞു. ശശി തരൂർ വിഷയം മറയ്ക്കാനാണ് ഇത് വിവാദമാക്കിയതെന്നും അദ്ദേഹം ആരോപിച്ചു.