Politics

സുരേഷ് ഗോപിക്കെതിരെ വിമർശനവുമായി മന്ത്രി വി ശിവൻകുട്ടി
കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പെരുമാറ്റം വിമർശിച്ച് മന്ത്രി വി ശിവൻകുട്ടി. ആശാ പ്രവർത്തകരുടെ സമരത്തിൽ കേന്ദ്ര മന്ത്രിയുടെ ഇടപെടൽ കാര്യക്ഷമമല്ലെന്ന് മന്ത്രി കുറ്റപ്പെടുത്തി. കൊച്ചിയിലെ തൊഴിൽ ചൂഷണത്തിൽ സർക്കാർ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കത്തോലിക്കാ സഭയുടെ സ്വത്തുക്കൾ പിടിച്ചെടുക്കാൻ ബിജെപി നീക്കം: കെ. സുധാകരൻ
കത്തോലിക്കാ സഭയുടെ സ്വത്തുക്കൾ പിടിച്ചെടുക്കാൻ ബിജെപി ശ്രമിക്കുന്നതായി കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ ആരോപിച്ചു. ആർഎസ്എസ് മുഖപത്രമായ ഓർഗനൈസറിലെ ലേഖനത്തെ ഉദ്ധരിച്ചാണ് സുധാകരന്റെ ആരോപണം. വക്കഫ് ബില്ലിന് ശേഷം ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള നീക്കമാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കിരൺ റിജിജു ഒമ്പതിന് മുനമ്പത്ത്
വഖഫ് നിയമ ഭേദഗതിക്കു ശേഷം കേന്ദ്രമന്ത്രി കിരൺ റിജിജു മുനമ്പം സന്ദർശിക്കും. ഈ മാസം ഒമ്പതിന് വൈകുന്നേരം നാല് മണിക്കാണ് മന്ത്രിയുടെ ആഗമനം. എൻഡിഎ ജില്ലാ കമ്മിറ്റി പരിപാടിയിൽ പങ്കെടുക്കാനാണ് മന്ത്രി എത്തുന്നത്.

വെള്ളാപ്പള്ളി നടേശനെതിരെ പോലീസിൽ പരാതി
മലപ്പുറം ജില്ലയെക്കുറിച്ചുള്ള വെള്ളാപ്പള്ളി നടേശന്റെ വിവാദ പരാമർശങ്ങൾക്കെതിരെ പിഡിപി പരാതി നൽകി. ഈഴവ സമുദായത്തിന് മലപ്പുറത്ത് കടുത്ത അവഗണന നേരിടേണ്ടിവരുന്നുവെന്നും അവർ വെറും വോട്ടുകുത്തിയന്ത്രങ്ങളാണെന്നും വെള്ളാപ്പള്ളി നടേശൻ ആരോപിച്ചു. പിന്നാക്ക വിഭാഗക്കാർ ഭയത്തോടെയാണ് മലപ്പുറത്ത് ജീവിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആശാ വർക്കർമാരുടെ പ്രശ്നം: സർക്കാർ ഇടപെടണമെന്ന് കെ. സുധാകരൻ
ആശാ വർക്കർമാരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണേണ്ടത് സർക്കാരാണെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. സുരേഷ് ഗോപിയുടെ പ്രസ്താവനകൾക്ക് സ്ഥിരതയില്ലെന്നും വെള്ളാപ്പള്ളിയുടെ മലപ്പുറം പരാമർശം മോശമായിപ്പോയെന്നും അദ്ദേഹം പറഞ്ഞു. INTUC പ്രസിഡന്റ് ചന്ദ്രശേഖരനെതിരെ നടപടിയുണ്ടാകുമെന്നും സുധാകരൻ വ്യക്തമാക്കി.

കേരളത്തിന്റെ ചരിത്രത്തോളം പ്രായമുള്ള മറ്റൊരു ചരിത്രം; ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാർ അധികാരമേറ്റിട്ട് 68 വർഷം
1957 ഏപ്രിൽ 5ന് ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ കേരളത്തിൽ അധികാരത്തിലെത്തിയ കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ 68-ാം വാർഷികമാണ് ഇന്ന്. ജനാധിപത്യ വഴി തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ കമ്മ്യൂണിസ്റ്റ് സർക്കാർ എന്ന നിലയിൽ ചരിത്രത്തിൽ ഇടം നേടിയ സർക്കാരിന്റെ വാർഷികമാണിത്. ഭൂപരിഷ്കരണം, വിദ്യാഭ്യാസ പരിഷ്കരണം തുടങ്ങിയ നിരവധി പരിഷ്കാരങ്ങൾക്ക് തുടക്കം കുറിച്ച സർക്കാരിനെ 1959 ജൂലൈ 31ന് പിരിച്ചുവിട്ടു.

കാത്തോലിക്ക സഭയെ ലക്ഷ്യമിടുന്നത് സംഘപരിവാർ: മുഖ്യമന്ത്രി
വഖഫ് നിയമ ഭേദഗതിക്ക് ശേഷം കാത്തോലിക്ക സഭയെ ലക്ഷ്യമിടുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഓർഗനൈസറിലെ ലേഖനം സംഘപരിവാറിന്റെ ദുരുദ്ദേശ്യം വെളിപ്പെടുത്തുന്നുവെന്ന് മുഖ്യമന്ത്രി. ന്യൂനപക്ഷ വിഭാഗങ്ങളെ തകർക്കാനുള്ള പദ്ധതിയുടെ ഭാഗമാണിതെന്നും ആരോപണം.

സിപിഎം കോൺഗ്രസ്: താഴെത്തട്ടിൽ പാർട്ടി ദുർബലമെന്ന് കേരള ഘടകം
സിപിഎം പാർട്ടി കോൺഗ്രസ്സിൽ കേരള ഘടകത്തിൽ നിന്നും വിമർശനം. താഴെത്തട്ടിൽ പാർട്ടി ദുർബലമാണെന്നും അംഗങ്ങളുടെ കൊഴിഞ്ഞുപോക്ക് ഗുരുതരമാണെന്നും കേരള ഘടകം ചൂണ്ടിക്കാട്ടി. ഹിമാചൽ പ്രദേശ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലെ അംഗസംഖ്യയിലെ കുറവ് ചർച്ചയായി.

കത്തോലിക്കാ സഭയ്ക്കെതിരായ ലേഖനം: ആർഎസ്എസിനെതിരെ രാഹുൽ ഗാന്ധി
കത്തോലിക്കാ സഭയ്ക്കെതിരെ ആർഎസ്എസ് മുഖപത്രത്തിൽ പ്രസിദ്ധീകരിച്ച ലേഖനം വിവാദമായി. സഭയുടെ സ്വത്ത് വിവരങ്ങൾ സംബന്ധിച്ച ലേഖനം പ്രതിപക്ഷം ആയുധമാക്കി. വഖഫ് ബില്ലിന് പിന്നാലെ ബിജെപിയുടെ അടുത്ത ലക്ഷ്യം കത്തോലിക്കാ സഭയാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു.

ആശാ വർക്കേഴ്സ് സമരം: ഐ.എൻ.ടി.യു.സി നേതാവിന്റെ വിമർശനത്തിന് മറുപടി
കൂലി വർധനവിനായുള്ള സമരത്തിൽ ഉറച്ചുനിൽക്കുമെന്ന് ആശാ വർക്കേഴ്സ് സമരസമിതി. ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന്റെ വിമർശനങ്ങൾ അപമാനകരമെന്ന് സമര നേതാക്കൾ. തൊഴിലാളികളെ വഞ്ചിക്കില്ലെന്നും സമരത്തിൽ നിന്ന് പിന്മാറില്ലെന്നും സമരസമിതി.

ആശാ വർക്കേഴ്സ് സമരം: സമരക്കാർ പിടിവാശി ഉപേക്ഷിക്കണമെന്ന് ഐഎൻടിയുസി
ആശാ വർക്കേഴ്സിന്റെ സമരത്തിൽ സമരക്കാർക്കെതിരെ രൂക്ഷവിമർശനവുമായി ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ. സമരക്കാരുടെ പിടിവാശിയും ദുർവാശിയും അവസാനിപ്പിക്കണമെന്നും സമരം വഷളാക്കുന്നതിന്റെ ആവശ്യകത മനസ്സിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കൂലി വർധനവ് എന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുമെന്നും ഏത് തൊഴിലാളി സംഘടന എതിർത്താലും സമരവുമായി മുന്നോട്ടുപോകുമെന്നും ആശാ വർക്കേഴ്സ് സമരസമിതി നേതാവ് എസ്. മിനി പ്രതികരിച്ചു.

എറണാകുളം ഗസ്റ്റ് ഹൗസിൽ മാധ്യമപ്രവർത്തകർക്ക് വിലക്ക്; കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ നടപടി വിവാദത്തിൽ
എറണാകുളം ഗസ്റ്റ് ഹൗസിൽ മാധ്യമപ്രവർത്തകരെ കേന്ദ്രമന്ത്രി സുരേഷ് ഗോപി വിലക്കി. മുനമ്പം വിഷയത്തിൽ പ്രതികരണം തേടിയെത്തിയ മാധ്യമപ്രവർത്തകരോടാണ് മന്ത്രി രോഷം പ്രകടിപ്പിച്ചത്. മന്ത്രിയുടെ ഗൺമാൻ മാധ്യമപ്രവർത്തകരെ പുറത്താക്കാൻ നിർദ്ദേശം നൽകിയതായി ജീവനക്കാർ വെളിപ്പെടുത്തി.