Politics

സി.പി.ഐ.എം പൊളിറ്റ് ബ്യൂറോയിൽ നിന്ന് പിണറായി ഉൾപ്പെടെ ഏഴ് പേർ പുറത്ത്; കെ.കെ ശൈലജയ്ക്ക് പ്രതീക്ഷ അസ്ഥാനത്ത്
സി.പി.ഐ.എം പൊളിറ്റ് ബ്യൂറോയിൽ നിന്ന് ഏഴ് അംഗങ്ങൾ പ്രായപരിധി കാരണം ഒഴിയും. കെ.കെ. ശൈലജ പി.ബിയിലേക്ക് എത്തുമെന്ന പ്രതീക്ഷ അസ്ഥാനത്തായി. എം.എ. ബേബിയെ പാർട്ടി ജനറൽ സെക്രട്ടറിയാക്കാൻ സാധ്യത.

എം എ ബേബി സിപിഐഎം ജനറൽ സെക്രട്ടറിയാകും
സിപിഐഎം ജനറൽ സെക്രട്ടറിയായി എം എ ബേബി നിയമിതനാകുമെന്ന് ഏറെക്കുറെ ഉറപ്പായി. ഇന്ന് രാവിലെ 9 മണിക്ക് ചേരുന്ന കേന്ദ്രകമ്മിറ്റി യോഗത്തിലാണ് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുക. ഇ എം എസിന് ശേഷം കേരളത്തിൽ നിന്നുള്ള ഒരു നേതാവ് ഈ പദവിയിലെത്തുന്നത് ഇതാദ്യമാണ്.

മലപ്പുറം പ്രത്യേക രാജ്യം, എല്ലാവർക്കും ഭയം, ഈഴവർക്കായി തൊഴിലുറപ്പ് മാത്രമേയുള്ളൂ’; പച്ചയ്ക്ക് വർഗീയത വിളമ്പി വെള്ളാപ്പളി
മലപ്പുറം ഒരു പ്രത്യേക രാജ്യമാണെന്നും ഈഴവ സമുദായ അംഗങ്ങൾ ഭയത്തോടെയാണ് അവിടെ കഴിയുന്നതെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. മുസ്ലിം ലീഗ് ആനുകൂല്യങ്ങൾ തട്ടിയെടുക്കുകയാണെന്നും ഈഴവർ വെറും വോട്ടുകുത്തി യന്ത്രങ്ങളാണെന്നും അദ്ദേഹം ആരോപിച്ചു. വെള്ളാപ്പള്ളിയുടെ പരാമർശങ്ങൾക്ക് വിവിധ രാഷ്ട്രീയ പാർട്ടികളും സംഘടനകളും രൂക്ഷമായി പ്രതികരിച്ചു.

മാസപ്പടി കേസ്: സിഎംആർഎൽ വീണ്ടും ഡൽഹി ഹൈക്കോടതിയിൽ
മാസപ്പടി കേസിൽ സിഎംആർഎൽ വീണ്ടും ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. എസ്എഫ്ഐഒയുടെ തുടർ നടപടികൾ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഹർജി. ഹർജി തിങ്കളാഴ്ച പരിഗണിക്കും.

വഖഫ് നിയമ ഭേദഗതി: രാഷ്ട്രപതിയുടെ അംഗീകാരം
വഖഫ് നിയമ ഭേദഗതി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചു. പ്രതിപക്ഷത്തിന്റെ ശക്തമായ എതിർപ്പിനിടെയാണ് ബിൽ പാസായത്. വഖഫ് സ്വത്തുക്കളുടെ നിയന്ത്രണത്തിലും വിനിയോഗത്തിലും കാര്യമായ മാറ്റങ്ങൾ വരുത്തുന്നതാണ് ഈ നിയമഭേദഗതി.

പിണറായി വിജയന് പ്രായപരിധിയിളവ്: തീരുമാനം നാളെ
പിണറായി വിജയന് പ്രായപരിധിയിൽ ഇളവ് നൽകുന്ന കാര്യത്തിൽ തീരുമാനം നാളെയെന്ന് പിബി അംഗം എം എ ബേബി. പുതിയ കമ്മിറ്റിയുടെ തിരഞ്ഞെടുപ്പ് നാളെ ചർച്ച ചെയ്യും. സിപിഐഎം ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് എം.എ.ബേബിയെ പിന്തുണയ്ക്കാൻ ബംഗാൾ ഘടകത്തിൽ ധാരണ.

സിപിഐഎം പാർട്ടി കോൺഗ്രസ്: പ്രമുഖർ മധുരയിൽ
മധുരയിൽ നടന്ന സിപിഐഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പ്രകാശ് രാജ്, മാരി സെൽവരാജ്, ടി ജെ ജ്ഞാനവേൽ എന്നിവർ പങ്കെടുത്തു. മുഖ്യമന്ത്രി പിണറായി വിജയൻ ഇവരോടൊപ്പമുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. സാംസ്കാരിക പരിപാടിയിൽ സമുദ്രക്കനിയും വെട്രിമാരനും പങ്കെടുത്തു.

വഖഫ് നിയമ ഭേദഗതി: രാഷ്ട്രപതിക്ക് കത്ത് നൽകി മുസ്ലിം ലീഗ് എംപിമാർ
വഖഫ് നിയമ ഭേദഗതി ബില്ലിൽ രാഷ്ട്രപതി ഒപ്പ് വയ്ക്കരുതെന്ന് അഭ്യർത്ഥിച്ച് മുസ്ലിം ലീഗ് എംപിമാർ കത്ത് നൽകി. മൗലികാവകാശ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ലീഗിന്റെ അഞ്ച് എംപിമാരാണ് കത്ത് നൽകിയത്. ബില്ലിനെതിരെ നിയമപോരാട്ടത്തിനൊരുങ്ങുകയാണ് പ്രതിപക്ഷം.

എമ്പുരാൻ വിവാദം: കേന്ദ്ര ഏജൻസികളുടെ നടപടി ചരിത്രയാഥാർത്ഥ്യങ്ങളെ മായ്ക്കാനുള്ള ശ്രമമെന്ന് മന്ത്രി മുഹമ്മദ് റിയാസ്
എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജൻസികൾ നടത്തുന്ന നടപടികളെ മന്ത്രി മുഹമ്മദ് റിയാസ് വിമർശിച്ചു. ഗോകുലം ഗോപാലന്റെ സ്ഥാപനങ്ങളിലെ ഇഡി റെയ്ഡും പൃഥ്വിരാജിനെതിരെയുള്ള ആദായനികുതി നോട്ടീസും ചരിത്രയാഥാർത്ഥ്യങ്ങളെ മായ്ക്കാനുള്ള ശ്രമമാണെന്ന് അദ്ദേഹം ആരോപിച്ചു. കലാകാരന്മാരുടെ ആവിഷ്കാര സ്വാതന്ത്ര്യത്തിനൊപ്പം കേരള സമൂഹം ഉറച്ചുനിൽക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ആശാ സമരം: വിശദീകരണവുമായി ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ്
ആശാ സമര വിവാദത്തിൽ വിശദീകരണവുമായി ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ. കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരനെ നേരിൽ കണ്ടാണ് വിശദീകരണം നൽകിയത്. പ്രശ്നങ്ങൾ പഠിക്കാൻ സമിതി എന്ന ആവശ്യം മുന്നോട്ടുവച്ചത് താനല്ലെന്ന് ആർ ചന്ദ്രശേഖരൻ അറിയിച്ചു.

രാഹുൽ ഗാന്ധി ഭരണഘടന പഠിക്കണമെന്ന് രാജീവ് ചന്ദ്രശേഖർ
ഭരണഘടനയെക്കുറിച്ച് സംസാരിക്കുന്നതിന് മുമ്പ് അത് പഠിക്കാൻ രാഹുൽ ഗാന്ധി ശ്രമിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കോൺഗ്രസ് കൊണ്ടുവന്ന വഖഫ് നിയമങ്ങൾ പൗരാവകാശങ്ങളെ ഹനിക്കുന്നതായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. മോദി സർക്കാരിന്റെ വഖഫ് ഭേദഗതി നിയമം ജനങ്ങളുടെ അവകാശങ്ങൾ പുനഃസ്ഥാപിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

മാവോയിസ്റ്റുകൾക്ക് കടുത്ത മുന്നറിയിപ്പുമായി അമിത് ഷാ
വികസനത്തിന് തടസ്സം നിൽക്കുന്ന മാവോയിസ്റ്റുകൾക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 2026 മാർച്ചോടെ മാവോയിസ്റ്റ് ഭീകരത പൂർണമായും തുടച്ചുനീക്കുമെന്ന് അദ്ദേഹം ദന്തേവാഡയിൽ പ്രഖ്യാപിച്ചു. കീഴടങ്ങുന്ന മാവോയിസ്റ്റുകൾക്ക് സർക്കാർ പൂർണ്ണ പിന്തുണ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.