കേരളത്തിലെ ബിജെപി അധ്യക്ഷ സ്ഥാനത്തേക്ക് വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥരെ പരിഗണിക്കുന്നതായി സൂചന. മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിന്റെ പേര് കേന്ദ്ര നേതൃത്വത്തിന്റെ പരിഗണന പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. ക്രിസ്ത്യൻ ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ള പ്രതിനിധിയെന്ന നിലയിലാണ് ജേക്കബ് തോമസിനെ പരിഗണിക്കുന്നത്. ഡൽഹിയിലെത്തി ജെ പി നദ്ദയുമായും അമിത് ഷായുമായും ജേക്കബ് തോമസ് കൂടിക്കാഴ്ച നടത്തി.
2020 ഫെബ്രുവരി 15നാണ് പി.എസ് ശ്രീധരൻ പിള്ള മിസോറാം ഗവർണറായി പോയ ഒഴിവിലാണ് കെ. സുരേന്ദ്രൻ ബിജെപി സംസ്ഥാന പ്രസിഡൻ്റായത്. നിലവിൽ ശോഭാ സുരേന്ദ്രനെതിരെ സാമ്പത്തിക ക്രമക്കേട് ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. ഈ ആരോപണങ്ങൾ കേന്ദ്ര നേതൃത്വത്തിന്റെ മുന്നിൽ എത്തിച്ചിട്ടുണ്ട്. ദേശീയ നേതൃത്വം ഇതുമായി ബന്ധപ്പെട്ട രേഖകൾ ആവശ്യപ്പെട്ടിട്ടുണ്ട്.
ശോഭാ സുരേന്ദ്രന് പ്രകാശ് ജാവദേക്കറുടെ പിന്തുണയുണ്ട്. എന്നാൽ അന്തിമ തീരുമാനമെടുക്കാൻ ദേശീയ സംഘടനാ സെക്രട്ടറി ബി എൽ സന്തോഷ് ഉടൻ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തും. പാർലമെന്ററി ബോർഡ് യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിലപാട് നിർണായകമാകും.
പ്രസിഡൻറ് പദത്തിൽ അഞ്ചുവർഷം പൂർത്തിയാക്കിയവരെ പരിഗണിക്കേണ്ടതില്ല എന്ന് തീരുമാനിച്ചാൽ കെ സുരേന്ദ്രൻ തെറിക്കും. എം ടി രമേശ്, ശോഭാ സുരേന്ദ്രൻ, രാജീവ് ചന്ദ്രശേഖർ, വി മുരളീധരൻ എന്നിവരുടെ പേരുകളും സജീവ പരിഗണനയിലുണ്ട്. സംസ്ഥാന പ്രസിഡന്റിന്റെ കാര്യത്തിൽ ഈയാഴ്ച്ച തന്നെ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
തമിഴ്‌നാട് മാതൃകയിൽ കേരളത്തിലും ഒരു വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥനെ ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചേക്കുമെന്നാണ് സൂചന. ഈ ആഴ്ച തന്നെ തീരുമാനം ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. കൂടിക്കാഴ്ചകളും ചർച്ചകളും സജീവമായി നടക്കുന്നുണ്ട്.
Story Highlights: Retired IPS officer Jacob Thomas is being considered for BJP Kerala state president, potentially replacing K. Surendran.